വംശീയത എന്നെ പെനാൽറ്റി എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കില്ല, യൂറോ 2024ന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ട് താരത്തിന്റെ വെളിപ്പെടുത്തൽ

2024 യൂറോയിൽ ആവശ്യമെങ്കിൽ പെനാൽറ്റി എടുക്കുന്നതിൽ നിന്ന് ഇംഗ്ലണ്ട് താരങ്ങൾക്ക് സമീപകാലത്ത് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപം തന്നെ പിന്തിരിപ്പിക്കില്ലെന്ന് ഐവാൻ ടോണി. 2020 യൂറോ കപ്പ് ഫൈനലിൽ വെംബ്ലിയിൽ വെച്ച് ഇറ്റലിയോട് പരാജയപ്പെട്ടതിനെ തുടർന്ന് അന്ന് പെനാൽറ്റി മിസ് ആക്കിയ ബുക്കായോ സാക്ക, മാർക്കസ് രാഷ്‌ഫോർഡ്, ജേഡൻ സാഞ്ചോ എന്നിവർ ശക്തമായ വംശീയാധിക്ഷേപം നേരിട്ടു. വംശീയാധിക്ഷേപം നടത്തിയ പതിനൊന്ന് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

കറുത്ത വംശജരായ കളിക്കാർ അഭിമുഖീകരിക്കാനിരിക്കുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഇംഗ്ലണ്ടിന്റെ പെനാൽറ്റി ഷൂട്ട് ഔട്ട് മേഖല ശക്തിപ്പെടുന്നതിനെ കുറിച്ച് മാനേജർ ഗാരെത്ത് സൗത്ത്ഗേറ്റ് 2022ൽ സംസാരിച്ചിരുന്നു. വംശീയതയുടെ സാഹചര്യത്തിൽ അത് ടീം അഭിമുകീകരിക്കുന്ന ‘മറ്റൊരു ബുദ്ധിമുട്ടാണ്’ എന്നാണ് വിശേഷിപ്പിച്ചത്. നിലവിൽ 26 അംഗ ടീമിൽ എട്ട് പേര് കറുത്ത വംശജരാണ്. അവർ അഭിമുഖീകരിക്കാൻ സാധ്യതയുള്ള വംശീയാധിക്ഷേപത്തെ കുറിച്ച് കൂടുതൽ ജാഗ്രത കൊണ്ടുവരികയാണ് ഐവാൻ ടോണിയുടെ തുറന്ന് പറച്ചിൽ.

ഐവാൻ ടോണി വാർത്ത സമ്മേളനത്തിൽ

2022 ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് ഏറ്റുമുട്ടിയ ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഹാരി കെയ്ൻ പെനാൽറ്റി മിസ് ആകിയതിനെ തുടർന്ന് ടീം പുറത്തായ സാഹചര്യവും 2020 യൂറോ കപ്പ് പശ്ചാത്തലവും എടുത്ത് പരിശോധിച്ചാൽ ഇംഗ്ലണ്ട് ഫുട്ബോൾ ഫാൻസിനെ ബാധിച്ചിരിക്കുന്ന വംശീയതയുടെ ആഴം നമുക്ക് മനസിലാകും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ ബ്രെന്റ്ഫോഡിന് വേണ്ടി തന്റെ അവസാന 32 പെനാൽറ്റികളിൽ 31 എണ്ണവും ഐവാൻ ടോണി ഗോൾ ആക്കിയിരുന്നു. സാക്ക, റാഷ്‌ഫോർഡ്, സാഞ്ചോ എന്നിവരുടെ അനുഭവങ്ങൾ ആവശ്യമെങ്കിൽ പെനാൽറ്റി എടുക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ആത്മവിശ്വാസമുള്ള ആളാണ്. ഞാൻ സ്കോർ ചെയ്യാതെ പോയാൽ, പെനാൽറ്റി നഷ്‌ടപ്പെടുത്തിയതിന് അല്ലെങ്കിൽ എന്തെങ്കിലും ചെയ്തതിന് ഒരു കളിക്കാരനെ വംശീയമായി അധിക്ഷേപം നടത്താനുള്ള സാധ്യതും മുന്നിൽ കണ്ട് പെനാൽറ്റി എടുക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടായിരിക്കണം. ആ ആത്മവിശ്വാസം നിങ്ങളുടെ ചുറ്റുമുള്ള ആളുകളിലാണ് എന്ന് ഞാൻ കരുതുന്നു.

യൂറോ 2024 ആരംഭിച്ചതിന് ശേഷം യുകെ ഫുട്ബോൾ പോലീസിംഗ് യൂണിറ്റിന് ഇംഗ്ലണ്ട് കളിക്കാർക്കെതിരെ 600 ഓളം ഓൺലൈൻ വംശീയാധിക്ഷേപ പരാതികൾ ലഭിച്ചതായി പ്രസ് അസോസിയേഷൻ കഴിഞ്ഞ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ടോണിയും ഓൺലൈൻ വംശീയാധിക്ഷേപം അനുഭവിക്കുന്നതിൽ അപരിചിതനല്ല. 2023 മാർച്ചിൽ, ടോണിയെ വംശീയമായി അധിക്ഷേപിച്ചതിന് ശേഷം ഒരാൾക്ക് മൂന്ന് വർഷത്തേക്ക് രാജ്യവ്യാപകമായി സ്റ്റേഡിയം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ, 28 കാരൻ നാലാഴ്ചയ്ക്കിടെ രണ്ട് തവണ അനുഭവിച്ച “അധിക്ഷേപങ്ങളെ അദ്ദേഹത്തിന്റെ ക്ലബ് ബ്രെൻ്റ്‌ഫോർഡ് അപലപിച്ചിരുന്നു.

Latest Stories

എഡിജിപി അജിത് കുമാറിനെതിരെ അൻവറിൻ്റെ ആരോപണം: ഡിജിപി കേരള സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

"ഞാൻ മരിച്ചുപോവുകയാണെന്ന് പലപ്പോഴും തോന്നി, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ രാത്രിയിൽ എന്റെ മുറിയിൽ വന്ന് സെക്യൂരിറ്റി ഗാർഡുമാർ പൾസ് പരിശോധിക്കുമായിരുന്നു" തന്റെ ലഹരി ജീവിതത്തെ കുറിച്ച് ജസ്റ്റിൻ ബീബർ മനസ്സ് തുറക്കുന്നു

സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ജമ്മു & കശ്മീർ എക്‌സിറ്റ് പോൾ ഫലങ്ങൾ: ചാനലുകളിലെ എല്ലാ ബഹളങ്ങളും അവഗണിച്ച് ഒമർ അബ്ദുള്ള

ജോലി ചെയ്യാനുള്ള അവകാശം തേടി സിപിഎമ്മിനെതിരെ ജീവിതം കൊണ്ട് പോരാടിയ ദളിത് യുവതി ചിത്രലേഖ കാൻസർ ബാധിച്ച് മരിച്ചു

Exit Poll 2024: ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ, ബിജെപിക്ക് തിരിച്ചടി

പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി