ക്ലബിന്റെ കാര്യത്തിൽ പ്രമുഖ അർജന്റീനൻ താരം തീരുമാനമെടുത്തു; ആവേശത്തിൽ ഫുട്ബോൾ ആരാധകർ

നിലവിലെ അർജന്റീനൻ ടീമിൽ ഏറ്റവും മികച്ച താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ലൗറ്ററോ മാർട്ടിനെസ്സ്. കഴിഞ്ഞ ഫിഫ ലോകകപ്പിലും ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണ്ണമെന്റിലും ട്രോഫി നേടി കൊടുക്കാൻ ടീമിന്റെ മുൻപന്തിയിൽ നിന്ന താരമാണ് ലൗറ്ററോ മാർട്ടിനെസ്സ്. ഈ വർഷം നടന്ന കോപ്പയിൽ 6 കളികളിൽ നിന്നും അഞ്ച് ഗോളുകളാണ് ലൗറ്ററോ നേടിയത്. ഗോൾഡൻ ബൂട്ട് പുരസ്കാരവും സ്വന്തമാക്കിയത് അദ്ദേഹം ആയിരുന്നു. താരം ഏത് ക്ലബ്ബിലേക്ക് പോകും എന്ന വാർത്തയായിരുന്നു ഫുട്ബോൾ ലോകത്തിലെ പ്രധാന ചർച്ച.

ഇപ്പോഴിതാ താരത്തിന്റെ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നു കഴിഞ്ഞു. ഇന്റർ മിലാനുമായുള്ള കോൺട്രാക്ട് അദ്ദേഹം പുതുക്കി. ഇനി വേറെ ക്ലബ്ബിലേക്ക് ചേക്കേറില്ല. നേരത്തെ ബാഴ്സലോണ ഉൾപ്പെടെയുള്ള പല ക്ലബ്ബുകളും താൽപര്യം പ്രകടിപ്പിച്ച് സമീപിച്ചിരുന്നു. എന്നാൽ ക്ലബ്ബ് വിട്ടു പോകാൻ അദ്ദേഹത്തിന് ഒരിക്കലും ഉദ്ദേശമുണ്ടായിരുന്നില്ല. അടുത്ത 2029 വരെയുള്ള ഒരു കരാറിലാണ് താരം ഒപ്പു വച്ചിരിക്കുന്നത്. 9 മില്യൺ യൂറോയാണ് താരത്തിന്റെ സാലറി. 2018 ലാണ് ലൗറ്ററോ ഇന്റർ മിലാനിൽ എത്തിയത്. അന്ന് മുതലേ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ക്ലബ്ബിന് വേണ്ടി ആകെ 282 മത്സരങ്ങൾ കളിച്ച താരം 172 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ഏഴ് കിരീടങ്ങളും ക്ലബ്ബിനോടൊപ്പം നേടിയിട്ടുണ്ട്.

കോപ്പ അമേരിക്കയിൽ മാത്രമല്ല കഴിഞ്ഞ സീസണിൽ ഇന്റർ മിലാന് ഇറ്റാലിയൻ ലീഗ് കിരീടം നേടി കൊടുക്കുന്നതിൽ വലിയ പങ്ക് വഹിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. ലീഗിലെ ഗോൾഡൻ ബൂട്ട് അദ്ദേഹമായിരുന്നു സ്വന്തമാക്കിയിരുന്നത്. 24 ഗോളുകളായിരുന്നു ലൗറ്ററോ അന്ന് നേടിയിരുന്നത്. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരവും നേടാൻ സാധ്യത ഉള്ള താരവും അദ്ദേഹം ആണ്.

Latest Stories

'ഇന്ത്യ വീണു'; വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് തോൽവി

മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ്, അപകീർത്തിപ്പെടുത്തുന്നത് ഒന്നുമില്ലെന്ന് കണ്ടെത്തൽ; യൂട്യൂബർമാർക്കെതിരെ കേസെടുക്കും

പുതുപ്പള്ളി സാധുവിനായി തിരച്ചിൽ പുനരാരംഭിച്ചു; ആന അവശ നിലയിൽ എന്ന് കണക്കുകൂട്ടൽ

ഹരിയാന ഇന്ന് വിധി എഴുതും; വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്

'മലയാളി പൊളി അല്ലെ'; തകർത്തെറിഞ്ഞ് ആശ ശോഭന ;ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 161 റൺസ് വിജയ ലക്ഷ്യം

കണ്ണൂരില്‍ മൂന്ന് വയസുകാരന്റെ മുറിവില്‍ ചായപ്പൊടി വച്ച സംഭവം; അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'സഞ്ജു സാംസൺ മാത്രമല്ല ആ പ്രമുഖ താരവും പുറത്താകും'; നിർണായക മത്സരത്തിന് വേണ്ടി തയ്യാറെടുത്ത് താരങ്ങൾ

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് ആര്‍എസ്എസ്; ബിജെപിയുടെ വിജയത്തിന് കാരണം യുഡിഎഫ് വോട്ടുകളെന്ന് എംവി ഗോവിന്ദന്‍

എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ; എഡിജിപിയെ മാറ്റുന്നതിനുള്ള മുഹൂര്‍ത്തം കുറിച്ചുവച്ചില്ലെന്ന് ബിനോയ് വിശ്വം