ഓസ്‌ട്രേലിയൻ ഓപ്പണിൽ പുതിയ ചരിത്രം; പെൺപോരിൽ ഇഞ്ചോടിഞ്ച് പോരാട്ടം

മെൽബൺ പാർക്കിലെ വിജയം, ഹോ ! അതൊരു ഒന്നൊന്നര വിജയം തന്നെയായിരുന്നു. മെൽബൺ പാർക്കിൽ നടന്ന ടെന്നീസിന്‍റെ ആവേശപ്പോരാട്ടത്തിൽ സിമോണ ഹാലപ്പും അമേരിക്കയുടെ ലോറൻ ഡേവിസും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ആരാധകർക്ക് പറഞ്ഞറിയിക്കാൻ വാക്കുകൾ തികയുന്നില്ല.

മെൽബണിൽ ഓസ്ട്രേലിയൻ ഓപ്പണിന്‍റെ ചരിത്രത്തിലെ ദൈർഘ്യമേറിയ മത്സരത്തിനൊടുവിൽ ഹാലപ്പിന്‍റെ കരുത്താർജ്ജിച്ച പോരാട്ടം വിജയത്തിലെത്തിച്ചു. സീഡ് ചെയ്യപ്പെടാത്ത താരമായി എത്തിയ ഡേവിസ് മൂന്നു മണിക്കൂർ 45 മിനിറ്റ് നീണ്ടുനിന്ന നീണ്ട പോരാട്ടത്തിനൊടുവിൽ അടിയറവ് പറഞ്ഞു. സ്കോർ: 4-6, 6-4, 15-13. എന്നിങ്ങനെ പോരാട്ട ജയത്തോടെ ഹാലപ്പ് നാലാം റൗണ്ടിലേക്കു കടന്നു.

ആദ്യ സെറ്റിൽ വിജയം കൈവരിച്ച ഒഹിയോക്കാരി ഡേവിസ് രണ്ടാം സെറ്റിൽ അടിപതറിയതോടെയാണ് മൂന്നാം സെറ്റ് ആവേശം നിറഞ്ഞതായത്. . നിർണായകമായ അവസാന സെറ്റാണ് ടെന്നീസ് പ്രേമികൾക്ക് മറക്കാൻ കഴിയാത്ത പോരാട്ടത്തിന്‍റെ നിമിഷങ്ങൾ സമ്മാനിച്ചത്.

തോൽക്കാൻ മനസില്ലാതെ ഇരുവരും പോരാടി‍യപ്പോൾ അവസാന സെറ്റ് 142 മിനിറ്റുകൾ നീണ്ടു. ഓസ്ട്രേലിയൻ ഓപ്പണിന്‍റെ ചരിത്രത്തിലെ ദൈർഘ്യമേറിയ മത്സരത്തനാണ് ഇതോടെ ആരാധകരും സാക്ഷ്യം വഹിച്ചത്.