സുഷമയും ജെയ്റ്റ്‌ലിയും: ബി.ജെ.പിക്ക് നഷ്ടമായത് രണ്ട് ജനകീയമുഖങ്ങളെ

രണ്ട് നേതാക്കളുടെ അപ്രതീക്ഷിത മരണങ്ങളിലൂടെ ബി.ജെ.പിക്ക് നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് സൗമ്യ മുഖങ്ങളെക്കൂടിയാണ്. ബി.ജെ.പി ഉയര്‍ത്തുന്ന തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്ക് അതീതമായി സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു സുഷമ സ്വരാജും ഏറെക്കുറെ അരുണ്‍ ജെയ്റ്റ്‌ലിയും.

ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജെയ്റ്റ്‌ലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.

ലാഹോറില്‍ നിന്ന് ഇന്ത്യയിലെത്തിയ കുടുംബമായിരുന്നു അരുണ്‍ ജയ്റ്റ്ലിയുടെത്. അടിയന്തരാവസ്ഥക്കാലത്ത് ഡ്ല്‍ഹി യുണിവേഴ്സിറ്റിയില്‍ എബിവിപിയുടെ നേതാവായി. വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് 19 മാസം ജയിലിലായതാണ് ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ ജീവിത്തിലെ നിര്‍ണ്ണായക വഴിത്തിരിവ്.

മോദിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു അദ്ദേഹം. ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് വിവാദം കൊടുമ്പിരിക്കൊണ്ടുന്ന സമയം. അന്ന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മോദിയെ മാറ്റണമെന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയി തീരുമാനമെടുത്തെങ്കിലും, മറ്റു നേതാക്കളെ സ്വാധീനിച്ച് മോദിയെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് ജയ്റ്റ്‌ലി വഹിച്ചത്.

പ്രതിസന്ധിയില്‍ കൂടെ നിന്ന ജയ്റ്റ്‌ലിയെ മോദി എന്നും കൂടെ നിറുത്തി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ധനവകുപ്പും പ്രതിരോധ വകുപ്പും അദ്ദേഹം ഒന്നിച്ച് കൈകാര്യം ചെയ്തു. സര്‍ക്കാരിനെതിരെ റാഫേല്‍ അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ജയ്റ്റ്‌ലിയാണ് പ്രതിരോധിച്ച് നിന്നത്.

ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിന് സൗമ്യതയുടെ മൂടുപടമണിയിച്ച നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. അതു കൊണ്ടു തന്നെ തീവ്ര നയങ്ങള്‍ രൂപീകരിക്കുന്ന ഘട്ടങ്ങളില്‍ അവയെ ജനകീയമാക്കി അവതരിപ്പിക്കാന്‍ പോന്ന ജെയ്റ്റ്‌ലിയെ പോലെ ഒരു നേതാവിന്റെ വിടവാങ്ങല്‍ ബിജെപിക്ക് തീരാ നഷ്ടമെന്ന് തന്നെ വിലയിരുത്താം.

Latest Stories

IPL 2025: അവരെ സൂപ്പര്‍ ഓവറില്‍ ഇറക്കിയത് ഒരാളുടെ മാത്രം തീരുമാനമായിരുന്നില്ല, ഞങ്ങള്‍ ജയിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ആ ചോദ്യം ചോദിക്കില്ലായിരുന്നു, തുറന്നുപറഞ്ഞ് നിതീഷ് റാണ

അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റും; ദാരിദ്ര്യമില്ലാത്ത നവകേരളം എന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്രയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

'മുൻപത്തെ ലഹരികേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച കണക്കിലെടുത്ത്, ഈ സർക്കാർ ഉത്തരവാദി അല്ല'; എം ബി രാജേഷ്

വിന്‍സിയുടെ ആത്മധൈര്യത്തിന് അഭിവാദ്യങ്ങള്‍, ജോലി സ്ഥലത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ലൈംഗികപീഡനത്തിന്റെ പരിധിയില്‍ വരണം: ഡബ്ല്യുസിസി

'എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല, തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞത്'; പ്രശാന്ത് ശിവൻ

ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ; മൂന്നാം നിലയിൽനിന്നും ഓടി രക്ഷപെട്ടു

വിൻസി അലോഷ്യസ് പറഞ്ഞത് ഷൈൻ ടോം ചാക്കോയെക്കുറിച്ച്; ഫിലിം ചേംബറിന് പരാതി നൽകി

'നിധി'യെ തേടി അവർ എത്തും, നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ ജാർഘണ്ഡ് സ്വദേശികൾ തിരിച്ചുവരുന്നു; കുഞ്ഞിനെ ഏറ്റെടുക്കും, വില്ലനായത് ആശുപത്രി ബില്ലും മരിച്ചെന്ന ചിന്തയും

RR VS DC: സഞ്ജുവും ദ്രാവിഡും എടുത്ത ആ തീരുമാനം എന്നെ സഹായിച്ചു, അത് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി: മിച്ചൽ സ്റ്റാർക്ക്

പാലക്കാട് സംഘർഷം; പൊലീസിന്റെ കടുത്ത നടപടി, ബിജെപി- യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു