പ്രഭാകരന്‍ നായര്‍ വെറുമൊരാളല്ല, ഒരു പഞ്ചായത്തിന്റെ ഉടമ !

ഇരട്ടയാറുകാര്‍ക്ക് പ്രഭാകരന്‍ നായര്‍ ഒരു സാധാരണക്കാരനല്ല. ഇരട്ടയാര്‍ പഞ്ചായത്തിന്റെ ഉടമയാണ്. ജാതിയും മതവും നോക്കാതെ ഭൂമി വില്‍ക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് പ്രഭാകരന്‍ നായര്‍. സ്വന്തം പഞ്ചായത്തിന്റെ വികസനത്തിനായി 12 ഏക്കറോളം ഭൂമിയാണ് പ്രഭാകരന്‍ വിട്ടുനല്‍കിയത്.

ഇരട്ടയാര്‍ പഞ്ചായത്തിലെ 22 സ്ഥാപനങ്ങളാണ് പ്രഭാകരന്‍ നായര്‍ ഇഷ്ടദാനമായി നല്‍കിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത്. എന്‍എസ്എസ് കരയോഗം,എസ്എന്‍ഡിപി ഗുരുമന്ദിരം, പാര്‍ട്ടി ഓഫീസ് എന്നുവേണ്ട സ്ഥലത്തെ ക്ലബുകള്‍ വരെ ഈ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

1959 ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷമാണ് പ്രഭാകരന്‍നായര്‍ ചെമ്പകപ്പാറയിലേക്കു വരുന്നത്. കൃഷിക്കാരനായ അച്ഛനെ സഹായിക്കുകയായിരുന്നു പ്രഭാകരന്റെ പ്രധാന ലക്ഷ്യം. പക്ഷെ വനഭൂമിയോട് ചേര്‍ന്നുള്ള ഗ്രാമമായതിനാല്‍ വന്യമൃഗങ്ങളുടെയും വിഷ ജന്തുക്കളുടെയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നാട്ടുകാരെയാണ് യുവാവായ പ്രഭാകരന്‍ കാണുന്നത്.
ആശുപത്രിയോ ഗതാഗത സൗകര്യങ്ങളോ ഇല്ല. ചെമ്പകപ്പാറയില്‍ വികസനം ഉണ്ടാവണമെന്ന് അന്നുതന്നെ പ്രഭാകരന്‍നായര്‍ മനസ്സില്‍ കുറിച്ചു. അച്ഛനെ കൃഷിയില്‍ സഹായിച്ച് അവിടെ തുടര്‍ന്നു.

പ്രഭാകരന്‍നായരടക്കം അന്നത്തെ യുവതലമുറയുടെ പ്രവര്‍ത്തന ഫലമായാണ് നാട്ടില്‍ 1972-ല്‍ ഒരു സ്‌കൂള്‍ ചെമ്പകപ്പാറയില്‍ ആരംഭിക്കുന്നത്. പക്ഷെ സ്‌കൂള്‍ കെട്ടിടത്തിന് സ്ഥലമില്ലാത്തത് അന്ന് ഒരു പ്രശ്‌നമായി ഉയര്‍ന്നുവന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ മൂന്ന് ഏക്കര്‍ ഭൂമി വിട്ടുനല്‍കി. അതായിരുന്നു തുടക്കം.

ചെമ്പകപ്പാറ, കൊച്ചുകാമാക്ഷി, വെള്ളയാംകുടി എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്ക് നല്‍കിയത് മൂന്ന് സെന്റ് വീതം. കൊച്ചു കാമാക്ഷി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയ്ക്കും ചെമ്പകപ്പാറ പെന്തക്കോസ്ത് പള്ളിക്കും സെമിത്തേരിക്കും സ്ഥലം നല്‍കി. ചെമ്പകപ്പാറ എസ്.എന്‍.ഡി.പി. ഗുരു മന്ദിരത്തിനും എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിനും സി.പി.എം. ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനും നല്‍കി.

“”82 വര്‍ഷം പിറകിലേയ്ക്ക് നോക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും സ്ഥലം നല്‍കി. ഇരട്ടയാര്‍ പഞ്ചായത്തില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ അവര്‍ക്ക് സ്ഥലം നല്‍കാന്‍ സാധിച്ചില്ല. മുസ്ലിം വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങള്‍ക്കുകൂടി ഭൂമി ദാനംചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രഭാകരന്‍ നായര്‍ പറയുന്നു.

ചിത്രത്തിന് കടപ്പാട്; മാതൃഭൂമി

Latest Stories

MI VS RR: ഈ മുംബൈയെ ജയിക്കാൻ ഇനി ആർക്ക് പറ്റും, വൈഭവിന്റെയും ജയ്‌സ്വാളിന്റെയും അടക്കം വമ്പൊടിച്ച് ഹാർദിക്കും പിള്ളേരും; പ്ലാനിങ്ങുകൾ കണ്ട് ഞെട്ടി രാജസ്ഥാൻ

IPL 2025: മുംബൈക്ക് ഏത് ടൈമർ, സമയം കഴിഞ്ഞാലും ഞങ്ങൾക്ക് കിട്ടും ആനുകൂല്യം; രോഹിത് ഉൾപ്പെട്ട ഡിആർഎസ് വിവാദത്തിൽ

വോട്ടര്‍ പട്ടികയില്‍ പുതിയ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; മരണ രജിസ്‌ട്രേഷന്‍ ഡാറ്റ ഇലക്ടറല്‍ ഡാറ്റയുമായി ബന്ധിപ്പിക്കും

IPL 2025: ഇവൻ ശരിക്കും മുംബൈക്ക് കിട്ടിയ ഭാഗ്യനക്ഷത്രം തന്നെ, ടീമിന്റെ ആ തന്ത്രം സമ്മാനിച്ചത് അധിക ബോണസ്; കൈയടികളുമായി ആരാധകർ

പ്രധാനമന്ത്രി തിരുവനന്തപുരത്ത്, വിഴിഞ്ഞം നാളെ നാടിന് സമര്‍പ്പിക്കും; തലസ്ഥാന നഗരിയില്‍ വ്യാഴം-വെള്ളി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, തിരഞ്ഞ് പിടിച്ച് ശിക്ഷ നടപ്പാക്കിയിരിക്കും; ഇന്ത്യ കൃത്യമായി തിരിച്ചടിക്കുമെന്ന് അമിത്ഷാ

ഭീകരര്‍ പ്രദേശം വിട്ടുപോയിട്ടില്ല, ഭക്ഷണവും അവശ്യസാധനങ്ങളും കരുതിയിട്ടുണ്ട്; ആശയ വിനിമയത്തിന് അത്യാധുനിക ചൈനീസ് ഉപകരണങ്ങള്‍; വെളിപ്പെടുത്തലുമായി എന്‍ഐഎ

സ്വന്തം പൗരന്മാരെ തിരികെ എത്തിക്കാന്‍ തയ്യാറാകാതെ പാകിസ്ഥാന്‍; വാഗ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പാക് പൗരന്മാര്‍

'സര്‍ബത്ത് ജിഹാദി'ല്‍ ബാബ രാംദേവിനെതിരെ വടിയെടുത്ത് ഡല്‍ഹി കോടതി; 'അയാള്‍ അയാളുടെതായ ഏതോ ലോകത്താണ് ജീവിക്കുന്നത്'; ഇനി കോടതിയലക്ഷ്യ നടപടി; റൂഹ് അഫ്‌സ തണുപ്പിക്കുക മാത്രമല്ല ചിലരെ പൊള്ളിക്കും

എന്നെ കണ്ട് ആരും പഠിക്കരുത്, സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യമാണ് ഞാന്‍ കുടിക്കുന്നത്.. ഇപ്പോള്‍ പ്രേമത്തിലാണ്, ഇനിയും പ്രേമപ്പാട്ടുകള്‍ വരും: വേടന്‍