വീണ്ടും അത്ഭുതം പ്രതീക്ഷിച്ചവര്‍ക്ക് നിരാശ; രോഹിത്‌ ശര്‍മ പുറത്ത്

ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ഏകദിനത്തില്‍ ഉഗ്രന്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് ടീമിനെ ജയിപ്പിച്ച രോഹിത്‌ ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അവസാനത്തെ മത്സരത്തിലും ഫോമിലെത്തി ഇന്ത്യയെ ജയിപ്പിക്കുമെന്ന് കരുതിയ ആരാധകര്‍ക്ക് അഖില്‍ ധനഞ്ജയയുടെ ബോളില്‍ വിക്കറ്റ് നഷ്ടമാക്കി രോഹിത്‌ നിരാശ സമ്മാനിച്ചു.

വിശാഖ പട്ടണത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്പിന്നര്‍മാര്‍ മികവിലേക്കുയര്‍ന്നപ്പോള്‍ ശ്രീലങ്കയെ 215 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തല്‍ 26 റണ്‍സെടുത്തു. ശിഖര്‍ ധവാനും ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

Read more

ഉപുല്‍ തരംഗയും (95) സമരവിക്രമയുമാണ് (42) ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയത്. ചാഹലും കുല്‍ദീപ് യാദവും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയാണ് ലങ്കയ്ക്ക് മൂക്കുകയറിട്ടത്. പാണ്ഡ്യ രണ്ടും ഭൂംറയും ഭുവനേശ്വറും ഓരോ വിക്കറ്റും വീഴ്ത്തി.