ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

കൊല്ലത്ത് നിന്നുള്ള മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന എംഎ ബേബി സിപിഎമ്മിന്റെ അമരക്കാരനാകുമ്പോള്‍ കേരള ഘടകത്തില്‍ നിന്ന് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാവുകയാണ്. പ്രകാശ് കാരാട്ട് പാതിമലയാളി എന്ന കണക്കില്‍ കൂട്ടി മൂന്നാമത്തെ മലയാളി എന്നെല്ലാം പറയാമെങ്കിലും കേരള ഘടകത്തില്‍ നിന്ന് ഇഎംഎസിന് ശേഷം ഒരാള്‍ എന്നത് എംഎ ബേബി മാത്രമാണ്. അസാധാരണ നടപടികളെല്ലാം സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നെന്ന ചര്‍ച്ചകളുണ്ടാകുമ്പോള്‍ പാര്‍ട്ടി ഘടകങ്ങള്‍ തമ്മിലുള്ള കെട്ടുറപ്പും കേഡര്‍ സ്വഭാവവും എല്ലാം സംശയത്തിന്റെ ചോദ്യങ്ങള്‍ക്ക് വഴിവെയ്ക്കുന്നുണ്ട്. പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയത സംബന്ധിച്ച ചോദ്യങ്ങളുയരുന്ന പല കാര്യങ്ങള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് വെടിമരുന്നിട്ടിട്ടുണ്ടെന്ന് ഇരിക്കെ എംഎ ബേബിയ്ക്ക് മുന്നിലെ പാത കഠിനമായിരിക്കുമെന്നതില്‍ സംശയമില്ല. നേരത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പ്രകാശ് കാരാട്ട് എം എ ബേബിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ ബംഗാള്‍ ഘടകം അതിനെ എതിര്‍ക്കുകയും മത്സരത്തിന് അരങ്ങൊരുങ്ങുകയും ചെയ്തിരുന്നു. പിന്നീട് തുടര്‍ചര്‍ച്ചകളില്‍ ബംഗാള്‍ ഘടകവുമായി സമവായത്തിലെത്തിയതിനാല്‍ മത്സരം ഒഴിവാകുകയായിരുന്നു.

കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടന്നുവെന്ന് കൂടി വരുമ്പോള്‍ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് നിലവിലെ സിപിഎം നേതൃത്വത്തിന് മേല്‍ എത്രത്തോളം വിമര്‍ശനം ഉണ്ടെന്ന ചോദ്യത്തിന് കൂടി ഉത്തരം നല്‍കുകയാണ്. മഹാരാഷ്ട്ര, യുപി ഘടകങ്ങള്‍ ശക്തിയുക്തം ഉയര്‍ത്തെഴുന്നേല്‍ക്കുകയും കേരള ഘടകത്തിന്റെ അപ്രമാദിത്യത്തില്‍ ബംഗാള്‍ ഘടകം അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെ വരും ദിനങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് ഉള്‍പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കാനും ഏവരേയും ഒറ്റകെട്ടായി നിര്‍ത്താനും ശ്രദ്ധിക്കേണ്ടി വരും. ഒപ്പം ഈ കെട്ടകാലത്ത് ഫാസിസം അരങ്ങുവാഴുമ്പോള്‍ ദേശീയ പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന് മുന്നില്‍ വെല്ലുവിളികളേറെയാണ്. നേതൃത്വത്തിലേക്ക് എത്തിയകാലം അത്രമേല്‍ രാഷ്ട്രീയ പ്രാധാന്യം നിറഞ്ഞതാണെന്നത് പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടവീര്യത്തിന് പുതിയ പോരാട്ട പാത വെട്ടിത്തുറക്കുക കൂടിയാണ്.

Latest Stories

IPL 2025: ധോണിയുമായി നല്ല സാമ്യമുളള കളിക്കാരനാണ് അവന്‍, പവറുളള ഷോട്ടുകളാണ് അടിക്കുന്നത്, യുവതാരത്തെ പ്രശംസിച്ച് മുന്‍താരം

'നീറ്റിന് അപേക്ഷിക്കാൻ ഏൽപ്പിച്ചുത് മറന്നുപോയി, പിന്നാലെ വ്യാജ ഹാൾടിക്കറ്റ് നിർമിച്ച് നൽകി'; അക്ഷയ സെൻറർ ജീവനക്കാരിയുടെ കുറ്റസമ്മതം

ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രപതിയാകാന്‍ ദ്രൗപദി മുര്‍മു; 18ന് കേരളത്തിലെത്തും; ദേശീയ തീര്‍ഥാടന കേന്ദ്രമായി അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് ദേവസ്വംമന്ത്രി

IPL 2025: കൊല്‍ക്കത്തയ്ക്ക് അവസാനം ബുദ്ധി വച്ചു, അവനെ നേരത്തെ ഇറക്കിയപ്പോള്‍ തന്നെ അവര്‍ കളി ജയിച്ചു, എന്തൊരു ബാറ്റിങ്ങായിരുന്നു, പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം

ഇത്തരം ചിത്രങ്ങള്‍ തുടരണം.. അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തി; 'തുടരും' കണ്ട് രമേശ് ചെന്നിത്തല

IPL 2025: ഡയലോഗ് അടി മാത്രമല്ല സ്നേഹം ഉണ്ടെങ്കിൽ നീ അവനെ ഫിനെ വിളിക്കണം, സംസാരിച്ച് കഴിയുമ്പോൾ പ്രശ്നം എല്ലാം തീരും; പന്തിന് ഉപദേശവുമായി വിരേന്ദർ സെവാഗ്

ആ നടന്‍ നിവിന്‍ പോളിയല്ല, പലര്‍ക്കും മനസിലായിക്കാണും ഞാന്‍ ആരെ കുറിച്ചാണ് പറഞ്ഞതെന്ന്..: ലിസ്റ്റിന്‍ സ്റ്റീഫന്‍

'ദേശീയപാതയിൽ ഗതാഗതം തടസപ്പെടുത്തി, സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും തീയിട്ടു'; പാകിസ്ഥാനിൽ ആക്രമണം അഴിച്ചുവിട്ട് ബിഎൽഎ

IPL 2025: ധോണിയെ മെഗാ ലേലത്തിൽ തന്നെ ചെന്നൈ ഒഴിവാക്കിയേനെ, പക്ഷെ... ഇതിഹാസത്തിന്റെ ബാല്യകാല പറയുന്നത് ഇങ്ങനെ

IPL 2025: അടിക്കുമെന്ന് പറഞ്ഞാല്‍ ഈ പരാഗ് അടിച്ചിരിക്കും, എങ്ങനെയുണ്ടായിരുന്നു എന്റെ സിക്‌സ് പൊളിച്ചില്ലേ, വീണ്ടും വൈറലായി രാജസ്ഥാന്‍ ക്യാപ്റ്റന്റെ ട്വീറ്റ്‌