അമിത് ഷാ പറഞ്ഞതേറ്റുപാടിയ റിജിജു, 'യുപിഎയും 2013ലെ വഖഫ് ഭേദഗതിയും' വാസ്തവമെന്ത്?

രാജ്യത്ത് 13 വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലിരുന്നിട്ടും എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം നെഹ്‌റുവിനെ കുറ്റം പറയുന്ന ഒരു പ്രധാനമന്ത്രിയും ഭരണപക്ഷവും വഖഫ് ഭേദഗതി ബില്ല് പാസാക്കിയെടുക്കുമ്പോഴും ആ കീഴ്‌വഴക്കം മറന്നില്ല. ഇക്കുറി നെഹ്‌റു രക്ഷപ്പെട്ടു കുറ്റം മുഴുവന്‍ യുപിഎ സര്‍ക്കാരിനാണ്. 2013ല്‍ യുപിഎ സര്‍ക്കാര്‍ 1995ലെ വഖഫ് ബില്ലിന് ഭേദഗതി കൊണ്ടുവന്ന് ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയില്ലായിരുന്നെങ്കില്‍ നിലവിലെ ബില്ലിന്റെ ആവശ്യം ഉണ്ടാവുമായിരുന്നില്ലെന്ന കഥയാണ് അമിത് ഷാ തുടക്കമിട്ട് ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞുവെച്ചത്. വിവാദമായ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കേണ്ടത് അനിവാര്യമാക്കുന്ന സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ യുപിഎ സര്‍ക്കാരാണെന്നാണ് ബിജെപി പറഞ്ഞുവെയ്ക്കുന്നത്. 1995 ലെ വഖഫ് നിയമത്തില്‍ കൊണ്ടുവന്ന 2013ലെ ഭേദഗതി വ്യവസ്ഥകള്‍ അതീവ തീവ്രവും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അങ്ങേയറ്റം പ്രീണന നടപടിയായിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞത്.

പിന്നാലെ ബില്ല് അവതരിപ്പിക്കുമ്പോള്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും ആ വാചകങ്ങള്‍ ഏറ്റു ചൊല്ലി. അങ്ങേയറ്റം പ്രശ്‌നം പിടിച്ചൊരു നിയമം നിങ്ങളുണ്ടാക്കി വെച്ചത് മറ്റ് ചില വ്യവസ്ഥകളിലൂടെ ഞങ്ങള്‍ ലഘൂകരിച്ച് ഏവര്‍ക്കും ഗുണമുള്ളതാക്കുന്നുവെന്നതാണ് വഖഫ് ഭേദഗതി ബില്ലില്‍ ബിജെപി പ്രചരിപ്പിക്കുന്നത്. അന്ന് നിയമം ഭേദഗതി ചെയ്തില്ലായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ബില്ലിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നതാണ് ഷായും റിജിജുവും പറഞ്ഞുവെച്ചത്. 2013ല്‍, ഏത് മതത്തില്‍പ്പെട്ടവര്‍ക്കും വഖഫ് രൂപീകരിക്കാമെന്ന തരത്തിലേക്ക് യുപിഎ സര്‍ക്കാര്‍ വഖഫ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നുവെന്നും ഇത് 1995-ലെ യഥാര്‍ത്ഥ നിയമത്തെ ദുര്‍ബലപ്പെടുത്തിയെന്നുമാണ് ബിജെപി ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന് ഷിയ വഖഫ് ബോര്‍ഡില്‍ ഷിയകള്‍ മാത്രമേ ഉണ്ടാകാവൂ എന്നും സുന്നി വഖഫ് ബോര്‍ഡില്‍ സുന്നികള്‍ മാത്രമേ ഉണ്ടാകാവൂ എന്നും വ്യവസ്ഥ ചെയ്യപ്പെട്ടുവെന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.

Latest Stories

പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടി ഗതാഗത കുരുക്ക് രൂക്ഷമായതോടെ

'എല്ലാം ഞാന്‍ വന്നിട്ട് പറയാം'; വേടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്

ഷാജി എന്‍ കരുണിന് അനുശോചനവുമായി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; നാളെ രാവിലെ 10.30 മുതല്‍ കലാഭവനില്‍ പൊതുദര്‍ശനം; വൈകിട്ട് നാലിന് സംസ്‌കാരം

മൂന്ന് ദിവസത്തേക്ക് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; യുക്രൈനില്‍ നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നതായി റഷ്യ 

കത്തോലിക്ക സഭയുടെ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് ആരംഭിക്കും; സിസ്റ്റീന്‍ ചാപ്പല്‍ താത്കാലികമായി അടച്ചു

വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

IPL 2025: പൗർഫുൾ പീപ്പിൾ മേക്ക്സ് പ്ലേസസ്‌ പൗർഫുൾ, അത് ഒരാൾ ഉള്ളതുകൊണ്ട് മാത്രം നേടിയതല്ല; ആ ടീമിന്റെ പ്രകടനം സൂപ്പർ: സഞ്ജയ് മഞ്ജരേക്കർ

വേടന് ലഹരി കേസിന് പിന്നാലെ കുരുക്ക് മുറുകുന്നു; വനം വകുപ്പ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

IPL 2025: ഇന്ത്യയും ഓസ്‌ട്രേലിയയും ഒകെ തീരും, എല്ലാത്തിനെയും തീർത്ത് ചൈന ഒളിമ്പിക്സ് ക്രിക്കറ്റിൽ സ്വർണം നേടും; പ്രവചനവുമായി സ്റ്റീവ് വോ

'എനിക്ക് അവനല്ലാതെ മറ്റാരുമില്ല': കശ്മീരിലെ കുപ്‌വാരയിൽ അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയ ഗുലാം റസൂൽ മഗ്രെയുടെ അമ്മ