36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാദ്ധ്യതയായ സേന!

ബോംബെ, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നതിനപ്പുറം ബോളിവുഡ് സിനിമയുടെ ഈറ്റില്ലം. അതിനപ്പുറം ഇന്ത്യന്‍ സിനിമയിലെ അധോലോക കഥപറച്ചിലുകളിലൂടെ ഏത് ഭാഷയിലും തിരിച്ചറിയറിയപ്പെടുന്ന ഒറ്റപ്പേര്. ബോംബെ പേര് മാറ്റി മുംബൈ നഗരം ആകുമ്പോഴും ഇന്ത്യയിലെ ഒരിക്കലും ഉറങ്ങാത്ത നഗരം അഭ്രപാളികളില്‍ മാത്രമല്ല സാധാരണക്കാര്‍ക്ക് ഇടയിലും മായാലോകമാണ്. മഹാരാഷ്ട്രയുടെ തലസ്ഥാനം രാജ്യത്തിന്റെ വ്യാവസായിക സാമ്പത്തിക തലസ്ഥാനമാണ്. ആ ബോംബെ പിടിക്കുന്നതാരെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും നിര്‍ണായകമാകുന്ന അത്തരം പല കാരണങ്ങള്‍ കൊണ്ടാണ്.

മറാത്ത വാദമുയര്‍ന്ന് മഹാരാഷ്ട്രയില്‍ ബാല്‍താക്കറെയുടെ മണ്ണിന്റെ മക്കള്‍ വാദമുയരുമ്പോഴും രാജ്യത്തെ ഏറ്റവും വലിയ ഏറ്റവും ജനസാന്ദ്രതയുള്ള മെട്രോപൊളിറ്റന്‍ നഗരം രാജ്യത്തെ എല്ലാ മേഖലകളിലുള്ളവരെയും ഉള്‍ക്കൊള്ളുന്ന തിരക്കിന്റെ കൂടാരമായി. ശിവസേന എന്ന പാര്‍ട്ടി വളര്‍ന്നതും പടര്‍ന്നു പിടിച്ചതും മുംബൈ നഗരത്തിന്റെ ചൂടിലാണ്. ശിവസേനയുടെ ശക്തികേന്ദ്രമായ മുംബൈയില്‍ 1 കോടിയിലധികം വോട്ടര്‍മാരാണ് പിളര്‍ന്നു രണ്ടായി നില്‍ക്കുന്ന ശിവസേനകളില്‍ ആരാണ് യഥാര്‍ത്ഥ സേനയെന്ന് നിശ്ചയിക്കുക.

നാളെ മഹാരാഷ്ട്ര പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ശ്രദ്ധേയമാകുന്ന കേന്ദ്രങ്ങള്‍ മുംബൈ നഗരപ്രദേശങ്ങളും കൊങ്കണ്‍ മേഖലയും വടക്കന്‍ മഹാരാഷ്ട്രയും മറാത്താവാഡയുമെല്ലാമാണ്. ഇതില്‍ മുംബൈ നഗരകേന്ദ്രമാണ് ബാല്‍താക്കറെയുണ്ടാക്കിയ ശിവസേനയുടെ ശക്തികേന്ദ്രം. ശിവസേന പിളര്‍ന്ന് രണ്ടായി നില്‍ക്കവെ ഏക്‌നാഥ് ഷിന്‍ഡേ മഹാരാഷ്ട്ര ബിജെപിയ്‌ക്കൊപ്പവും അജിത് പവാറിന്റെ എന്‍സിപിയ്‌ക്കൊപ്പവും ഭരിക്കുമ്പോള്‍ ഇപ്പുറത്ത് മറ്റൊരു ശിവസേന വിഭാഗം പ്രതിപക്ഷത്താണ്, ഉദ്ദവ് താക്കറെയുടെ ശിവസേന. ഈ ശിവസേനകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ നിര്‍ണായക ഘട്ടമാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദ്ദവ് താക്കറെയാണ് മുന്നേറിയതെങ്കില്‍ ഇക്കുറി തങ്ങളുടെ കരുത്ത് അറിയിച്ചില്ലെങ്കില്‍ മുന്നണിയില്‍ ഒതുങ്ങേണ്ട അവസ്ഥയാകും മുഖ്യമന്ത്രി ഷിന്‍ഡേയ്ക്ക്. 36 സീറ്റുകളാണ് മുംബൈ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി ഉള്ളത്. ഇതാണ് ശിവസേനയുടെ ശക്തിദുര്‍ഗം. ഇവിടെയാണ് ശിവസേനകള്‍ക്ക് കരുത്തു തെളിയിച്ച് തങ്ങളാണ് ബാല്‍താക്കറെയുടെ പിന്‍മുറക്കാര്‍ എന്ന് തെളിയിക്കേണ്ടത്. ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ചാല്‍ ഭരണപക്ഷത്തുള്ള ശിവസേനയാണെങ്കിലും പ്രതിപക്ഷത്തുള്ള ശിവസേനയാണെങ്കിലും നിലനില്‍പ്പിന്റെ പ്രതിസന്ധി നേരിടേണ്ടിവരും. ഇതാദ്യമായാണ് മുംബൈ നിയമസഭാ തിരഞ്ഞെടുപ്പ് ശിവസേന വേഴ്‌സസ് ശിവസേന പോര് കാണുന്നതെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

ലോക്‌സഭയില്‍ മുംബൈയിലെ മൂന്ന് സീറ്റുകളാലാണ് ശിവസേന ഷിന്‍ഡേയും ശിവസേന ഉദ്ദവും ഇടഞ്ഞത്. ഇതില്‍ മൂന്നില്‍ രണ്ടും ഉദ്ദവ് താക്കറെ പിടിച്ചു. ഷിന്‍ഡേ വിഭാഗം ജയിച്ച ഏക സീറ്റ് കഷ്ടിച്ചാണ് പിടിച്ചെടുത്തത്. വെറും 47 വോട്ടിന്. മുംബൈ നഗരത്തിലെ മൊത്തം ആറ് ലോക്‌സഭാ സീറ്റില്‍ നാലും പിടിച്ചത് പ്രതിപക്ഷമായ മഹാവികാസ് അഘാഡിയാണ്. നാളെ നടക്കുന്ന വോട്ടെടുപ്പില്‍ മുംബൈയിലെ 36 മണ്ഡലങ്ങളില്‍ 22 ഇടത്തും മഹാവികാസ് അഘാഡിയ്ക്ക് വേണ്ടി ഉദ്ദവ് താക്കറെയുടെ ശിവസേനയാണ് മല്‍സരിക്കുന്നത്. 11 ഇടത്ത് കോണ്‍ഗ്രസും 3 ഇടത്ത് ശരദ് പവാറിന്റെ എന്‍സിപിയും മുന്നണിയ്ക്കായി ഇറങ്ങും. ഷിന്‍ഡേ സേനയാകട്ടെ ബിജെപിയുടെ കടുംപിടുത്തത്തില്‍ 36 ല്‍ 15 ഇടത്ത് മാത്രമാണ് മഹായുതിയ്ക്ക് വേണ്ടി ഇറങ്ങുന്നത്. ബിജെപി സേനയുടെ ശക്തി കേന്ദ്രത്തില്‍ 18 ഇടത്താണ് മല്‍സരിക്കുന്നത്. അതായത് മഹായുതിയില്‍ ബിജെപി തന്നെയാണ് പ്രധാന സീറ്റുകളില്‍ ഷിന്‍ഡേ സേനയ്ക്കപ്പുറം നിന്ന് മല്‍സരിക്കുന്നത്. 11 സീറ്റില്‍ സേനകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ മല്‍സരിക്കും. 9 സീറ്റുകളില്‍ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം മുന്‍ സഖ്യകക്ഷിയായ ബിജെപിയ്‌ക്കെതിരെ കൊമ്പുകോര്‍ക്കും. മുംബൈയില്‍ ശക്തി തെളിയിക്കാനായില്ലെങ്കില്‍ ശിവസേനകള്‍ക്ക് ഇരുമുന്നണിയിലും പ്രതാപം നഷ്ടമാകുമെന്നതിനാല്‍ മുംബൈ ഒരു ‘വാട്ടര്‍ലൂ’ ആകുമോയെന്ന പേടിയിലാണ് ഇരുകൂട്ടരും.

Latest Stories

കൊലപാതകങ്ങള്‍ കേരളത്തില്‍ കുറഞ്ഞെന്ന് പൊലീസ് വിലയിരുത്തല്‍; പക്ഷെ പുതിയൊരു പ്രവണത ഉടലെടുത്തു

ഇന്ത്യക്ക് യുഎസ് 21 മില്യൺ ഡോളർ തിരഞ്ഞെടുപ്പ് ഫണ്ട് നൽകിയെന്ന് ട്രംപ് പറഞ്ഞത് കള്ളം; രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി വാഷിങ്ടൺ പോസ്റ്റ്

'ടെലിഫോണ്‍ പോസ്റ്റ് റെയില്‍വേ പാളത്തില്‍ ഇട്ടത് മുറിച്ച് ആക്രിയാക്കി വില്‍ക്കാന്‍, ട്രെയിന്‍ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന് കരുതി'; പ്രതികളുടെ മൊഴി

അര്‍ബന്‍ മാവോയിസത്തിനെതിരെ ഡിജിപിയുടെ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ പ്രത്യേക നിരീക്ഷണത്തിന് നിര്‍ദ്ദേശം

അധിനിവേശ വെസ്റ്റ് ബാങ്കിൽ രണ്ട് പലസ്തീൻ കുട്ടികളെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം

'ചേച്ചി ഉണ്ട തിന്നുമോ എന്ന് പലരും ചോദിക്കുന്നു, ചേച്ചി തിന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്'; ഭര്‍ത്താവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഗ്രേസ് രംഗത്ത്

ബംഗാളിലെ വോട്ടർ പട്ടികയിൽ 'പുറത്തുള്ളവരെ' ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ബിജെപിയെ സഹായിക്കുന്നതായി തൃണമൂൽ കോണ്ഗ്രസ്സിന്റെ ആരോപണം

'നീ വളരെ സ്മാര്‍ട്ടും സുന്ദരിയുമാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്'' തുടങ്ങിയ സന്ദേശങ്ങള്‍ അയക്കുന്നത് അശ്ലീലമായി കണക്കാകും; രാത്രിയില്‍ അപരിചിതരായ സ്ത്രീകള്‍ക്ക് സന്ദേശം അയക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോടതി

'സ്ത്രീകള്‍ക്ക് യാത്ര പോകാന്‍ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവോ മകനോ കൂടെ വേണം'; സഖാഫിയെ ന്യായീകരിച്ച് കാന്തപുരം

ഇന്‍വസ്റ്റ് കേരളയിലൂടെ ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; 374 കമ്പനികള്‍ താത്പര്യ കരാര്‍ ഒപ്പിട്ടതായി മന്ത്രി പി. രാജീവ്