മണിക്കൂറുകളോളം വെറുതെ ഇരിക്കാറുണ്ടോ? എന്നാൽ ഇതും കൂടി അറിഞ്ഞോളൂ..

വ്യായാമമില്ലാതെ മണിക്കൂറുകളോളം ഇരിക്കുന്നത് പുകവലിക്ക് തുല്യമാണെന്ന് ഡോക്ടർമാർ. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ ആണ് ശാരീരിക പ്രവർത്തനങ്ങളൊന്നുമില്ലാതെ ഒരാൾ ദിവസവും 8 മണിക്കൂറിൽ കൂടുതൽ ഇരിക്കുകയാണെങ്കിൽ അവരുടെ മരണസാധ്യത പുകവലിയും അമിതവണ്ണവും മൂലമുണ്ടാകുന്ന അപകടത്തിന് സമാനമാണ് എന്നു പറഞ്ഞുകൊണ്ട് എക്‌സിൽ ഒരു പോസ്റ്റ് പങ്കുവച്ചത്.

പ്രമേഹം, രക്താതിമർദ്ദം, പൊണ്ണത്തടി, ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, ഹൃദയാഘാതം, സ്ട്രോക്ക്, കാൻസർ, അകാല മരണം എന്നിവയാണ് ദീർഘനേരം ഇരിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ.

ഇടവേളകളില്ലാതെ ദീർഘനേരം ഇരിക്കുന്നത് പുകവലിക്ക് സമാനമായ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും എന്നാണ് ഡോ. താംബെ പറയുന്നത്. 30 മുതൽ 45 മിനിറ്റ് ഇരുന്നതിന് ശേഷം 5 മിനിറ്റ് സ്റ്റാൻഡിംഗ് അല്ലെങ്കിൽ വാക്കിംഗ് ബ്രേക്ക് എടുക്കുന്നത് ദോഷഫലങ്ങളെ ചെറുക്കാൻ സഹായിക്കുമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഒഴിവുസമയത്ത് ടിവി, മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ എന്നിവ കാണുന്നത് പോലുള്ളവ കുറയ്ക്കുകയും ഇടയ്ക്കിടെ കോഫി ബ്രേക്കുകൾ എടുക്കാനും ശ്രദ്ധിക്കണം.

Latest Stories

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

'എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം'; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു...

ഇന്നലെ ദുരന്തം ആയി എന്നത് ശരി തന്നെ, പക്ഷേ ഒരു സൂപ്പർതാരവും ചെയ്യാത്ത കാര്യമാണ് കോഹ്‌ലി ഇന്നലെ ചെയ്തത്; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

'ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു': ഷാരൂഖ് ഖാൻ

'സരിൻ ആട്ടിൻതോലണിഞ്ഞ ചെന്നായ, 10 മാസമായി സമാധാനമായി ഉറങ്ങിയിട്ട്, പരാതി നൽകിയതിന്റെ പേരിൽ കുറ്റക്കാരിയാക്കി'; സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎമ്മിന് തുറന്ന കത്ത്

2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു

'ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്'; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ