തുണിത്തരങ്ങൾക്കും ചെരിപ്പിനും നികുതി കൂട്ടില്ല; വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസമായി കേന്ദ്രത്തിന്റെ തീരുമാനം

തുണിത്തരങ്ങൾക്കും ചെരിപ്പിനും അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ചരക്ക് സേവന നികുതി (ജിഎസ്ടി) വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്രം. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിർപ്പ് പരിഗണിച്ചാണിത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന ചരക്ക് സേവന നികുതി കൗൺസിൽ യോഗത്തിലാണ് തീരുമാനം.

ടെക്‌സ്‌റ്റൈൽ ഉൽപന്നങ്ങളുടെ ഉയർന്ന നികുതി നിരക്കിൽ പല സംസ്ഥാനങ്ങളും എതിർപ്പ് പ്രകടിപ്പിക്കുകയും നിരക്ക് വർദ്ധന നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിഷയം ഉന്നയിച്ചത്. ടെക്‌സ്‌റ്റൈൽസിന്റെ ജിഎസ്ടി നിരക്ക് നിലവിൽ ഉള്ള അഞ്ച് ശതമാനത്തിൽ നിന്ന് 2022 ജനുവരി 1 മുതൽ 12 ശതമാനമായി ഉയർത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് സംസ്ഥാനങ്ങൾ അറിയിച്ചിരുന്നു.

ധനമന്ത്രി നിർമ്മല സീതാരാമൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ പ്രീ-ബജറ്റ് കൂടിയാലോചനയിലാണ് വിഷയം ചർച്ചയായത്. ഒരു ലക്ഷത്തോളം ടെക്‌സ്‌റ്റൈൽ യൂണിറ്റുകൾ അടച്ചുപൂട്ടാനും 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടാനും ഇടയാക്കുമെന്ന് പറഞ്ഞ പശ്ചിമ ബംഗാളിലെ മുൻ ധനമന്ത്രി അമിത് മിത്ര, ടെക്‌സ്‌റ്റൈൽ വർധന പിൻവലിക്കാൻ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

അസംഘടിത മേഖലയ്ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) ഉണ്ടാകുന്ന അധിക ചെലവും, പാവപ്പെട്ടവന്റെ വസ്ത്രങ്ങൾ വില കൂടുന്നതും ചൂണ്ടിക്കാട്ടി നികുതി അഞ്ച് ശതമാനത്തിൽ നിന്ന് വർധിപ്പിക്കുന്നതിനെ വ്യവസായ സ്ഥാപനങ്ങളും എതിർത്തിരുന്നു.

ജിഎസ്ടി കൗൺസിലിന്റെ ശിപാർശ പ്രകാരം, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് 2022 ജനുവരി 1 മുതൽ 12 ശതമാനമായി ഉയർത്തുമെന്ന് ഈ വർഷം ആദ്യം സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) പ്രഖ്യാപിച്ചിരുന്നു.

ജിഎസ്ടി കൗൺസിലിന്റെ 46-ാമത് യോഗം ഇന്ന് ഡൽഹിയിൽ നടക്കുകയാണ്, യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

കേന്ദ്ര ധനമന്ത്രാലയത്തിലെ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കിഷൻറാവു കരാദ് എന്നിവരും ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 2022 ഫെബ്രുവരി 1 ന് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന 2022-23 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്.

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്