എംഎ ഭരതനാട്യം റാങ്ക് തിളക്കം; കടുത്ത മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയതെന്ന് ഡോ ആർഎൽവി രാമകൃഷ്ണൻ

കടുത്ത ജാതീയ അധിക്ഷേപങ്ങളും വംശീയതയും നേരിട്ട പ്രശസ്ത നർത്തകനും അധ്യാപകനുമായ ഡോ. ആർഎൽവി രാമകൃഷ്ണന് എംഎ ഭരതനാട്യം രണ്ടാം റാങ്ക്. ഇതോടെ നൃത്തത്തിൽ രണ്ട് എംഎ ഹോൾഡർ കൂടിയായിരിക്കുകയാണ് ഡോ. ആർഎൽവി രാമകൃഷ്ണൻ. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവെച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ടായ പ്രശ്നത്തിനിടയിലായിരുന്നു തന്റെ പരീക്ഷയെന്നും, വലിയ മാനസിക സംഘർശങ്ങൾ നേരിട്ടുകൊണ്ടാണ് അതിനെയെല്ലാം അഭിമുഖീകരിച്ചതെന്നും പറഞ്ഞ രാമകൃഷ്ണൻ, ഇതെല്ലാം നേടാൻ കഴിഞ്ഞത് അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരി സഹോദരന്മാരുടെയും അനുഗ്രഹകൊണ്ടാണെന്നും കൂട്ടിചേർത്തു.

‘‘ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ! കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കാലടി സംസ്കൃത സർവകലാശാലയിൽ എംഎ ഭരതനാട്യം ഫുൾ ടൈം വിദ്യാർഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസൾട്ട് വന്നു. എംഎ ഭരതനാട്യം രണ്ടാം റാങ്കിന് അർഹനായ വിവരം എന്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു.

കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങൾക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരി സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബിൾ എംഎക്കാരനായി.’’ എന്നായിരുന്നു ഡോ. ആർഎൽവി രാമകൃഷ്ണൻ കുറിച്ചത്.

Latest Stories

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ