'അയച്ചു തന്നെ ഫെയ്സ് മാസ്‌ക്കുകള്‍ക്ക് നന്ദി'; ജാക്കി ചാന് കൊറോണ ബാധിച്ചോ?; വിശദീകരണവുമായി താരം

നടന്‍ ജാക്കി ചാന് കൊറോണ ബാധിച്ചെന്ന് വ്യാജ പ്രചാരണം. കൊറോണബാധിതനാണെന്ന് വ്യാപകമായി വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടതോടെ ജാക്കി ചാന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. എല്ലാവരുടെയും കരുതലിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും താന്‍ കൊറോണ നിരീക്ഷണത്തിലല്ലെന്നും ആരോഗ്യവാനും സുരക്ഷിതനുമാണെന്നും ചാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും തുടങ്ങി നിരവധി ആളുകള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ലോകം മുഴുവനുള്ള എന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ സ്‌പെഷല്‍ സമ്മാനങ്ങളും അയയ്ക്കുകയുണ്ടായി. അയച്ചു തന്നെ ഫെയ്സ് മാസ്‌ക്കുകള്‍ക്ക് നന്ദി. ആ സമ്മാനങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുന്ന ആളുകള്‍ക്ക് നല്‍കാന്‍ എന്റെ ടീമിനോട് അറിയിച്ചിട്ടുണ്ട്.” ജാക്കി ചാന്‍ കുറിച്ചു.

ഒരു പൊതുപാര്‍ട്ടിയില്‍ പങ്കെടുത്ത പൊലീസുകാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജാക്കി ചാനും സുഹൃത്തുക്കളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ വന്നു. ഇതേ തുടര്‍ന്നാണ് വ്യാജവാര്‍ത്തകള്‍ തല പൊക്കിയത്.

Latest Stories

'ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണം അവസാനിപ്പിക്കണം; ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം; രാജ്യാന്തര സമൂഹം അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മാര്‍പാപ്പ

അദ്ധ്യക്ഷപദവി ഒഴിയുന്നത് ആത്മവിശ്വാസത്തോടെ: കെ സുരേന്ദ്രൻ

ഗാസയിലെ നാസർ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ ബോംബാക്രമണം; നിരവധി രോഗികൾ കൊല്ലപ്പെട്ടു

ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്; അന്തര്‍ദേശീയ വിഷയങ്ങളില്‍ ശശി തരൂര്‍ മറ്റുള്ളവര്‍ക്ക് മാതൃക; പുകഴ്ത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

IPL 2025: എത്രയോ വർഷമായി കളിക്കുന്നു, ഇത്ര ബുദ്ധിയില്ലേ നിനക്ക്; മുംബൈ ഇന്ത്യൻസ് സൂപ്പർ താരത്തെ പരിഹസിച്ച് അമ്പാട്ടി റായിഡു

ആരാണ് ചെപ്പോക്കിനെ വിറപ്പിച്ച ആ പത്തൊമ്പത്തുകാരൻ മലയാളി പയ്യൻ?

ഗാസയിലെ പ്രായപൂർത്തിയാകാത്തവരെ രഹസ്യമായി വധശിക്ഷയ്ക്ക് വിധേയരാകണം; ഓസ്ട്രിയയിലെ ഇസ്രായേൽ അംബാസഡർ ഡേവിഡ് റോട്ടിന്റെ രഹസ്യ വീഡിയോ പുറത്ത്

IPL 2025: ട്രാവിസ് ഹെഡിന് പേടിയുള്ള ഒരേ ഒരു ബോളർ; ആ താരത്തിനെതിരെ അവന്റെ മുട്ടിടിക്കും

ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്ത കോർണൽ പിഎച്ച്ഡി വിദ്യാർത്ഥി തടങ്കലിൽ

താരിഫ് ഇളവുകൾക്ക് പാകിസ്ഥാനും ഐഎംഎഫും ധാരണയിൽ