രുചിയോർമ്മകൾ പങ്കുവെച്ച് ഹരീഷ് കണാരൻ

നല്ലൊരു ഭക്ഷണപ്രേമി കൂടിയാണ്  നടൻ ഹരീഷ് കണാരൻ .  കുറിച്ചും ഷൂട്ടിങ്ങിനിടെയുള്ള ഭക്ഷണം തേടിയുള്ള യാത്രയെ കുറിച്ചും  രുചിയോർമ്മകളും പറയുകയാണ്  സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുകയാണ്.

ചെറുപ്പകാലത്ത് പെരുമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോൾ അച്ഛന്റെ ഒപ്പം ഇടയ്ക്ക് ഞാനും പോകാറുണ്ട്. കോഴിക്കോട് എത്തി അച്ഛന്റെ കൈ തൂങ്ങി നടക്കുമ്പോൾ മനസ്സിൽ ഒറ്റ ആഗ്രഹം മാത്രമായിരിക്കും . ഇന്ത്യൻ കോഫി ഫൗസിൽ നിന്ന് മസാലദോശ. കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോമിനടത്തുള്ള കോഫി ഹൗസിൽ നിന്നാണ് ഭക്ഷണം മേടിച്ചു തരുക. . അന്ന് ഇത് ഏറ്റവും വലിയ സന്തോഷമയിരുന്നു- ബാല്യകാലത്തെ ഭക്ഷണ രുചികളെ കുറിച്ച് ഹരീഷ് കണാരൻ പറയുന്നു.

അന്നൊക്കെ ഒരു ചിക്കൻ ബിരിയാണി കിട്ടണമെങ്കിൽ ഹൈദരാബാദിൽ നിന്ന് ചെറിയച്ഛൻ വരണം. ചെറിയച്ഛൻ വീട്ടിൽ വന്നാൽ എല്ലാവരും ഒന്നിച്ച് കോഴിക്കോട്ട് കറങ്ങാൻ പോകും. പാരഗണിലും ടോപ് ഫോമിലുമൊക്കെ കൊണ്ട് പോയി ചിക്കൻ ബിരിയാണിയും ചിക്കൻ 65 ഒക്കെ വാങ്ങി തരും- കുട്ടിക്കാലത്തെ ബിരിയാണി ഓർമ പങ്കുവെച്ചു കൊണ്ട് താരം പറഞ്ഞു.

ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ അടുത്തത് കുടുംബവുമൊത്ത് വ്യത്യസ്ത രുചി തേടി ഇറങ്ങുക എന്നതാണ്. ഓംകാരയിലെ രുചി അങ്ങനെ കണ്ടെത്തിയതാണ്. നോൺ വെജ് ഐറ്റംസിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ഐറ്റംസാണ് ഓംകാരയുടെ പ്രത്യേകത. അദ്ദേഹം പറഞ്ഞു.