നടി ചികിത്സ തേടിയിരുന്നു, സാക്ഷിമൊഴികളും ലഭിച്ചു; ലൈംഗികാതിക്രമ കേസില്‍ സിദ്ദിഖിനെതിരെ കൂടുതല്‍ തെളിവുകള്‍

ലൈംഗികാതിക്രമ കേസില്‍ സിദ്ദിഖിനെതിരെ കൂടുതല്‍ തെളിവുകള്‍. സിദ്ദിഖിനെതിരെ സാക്ഷിമൊഴികള്‍ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം നടി ചികിത്സ തേടിയതിനും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മാനസിക സംഘര്‍ഷത്തിന് യുവതി ചികിത്സ തേടിയതിന് തെളിവുണ്ട്.

ഹോട്ടലില്‍ സിദ്ദിഖ് താമസിച്ചതിന്റെ തെളിവുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. മാസ്‌കോട്ട് ഹോട്ടലിലെ രേഖകള്‍ ഇതിന് തെളിവാണ്. സംഭവ ദിവസമാണ് സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ആരോപിച്ചിരുന്നത്.

2016ല്‍ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി, തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം മസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടല്‍ മുറി, പരാതിക്കാരി കാണിച്ചുകൊടുക്കുകയും ചെയ്തു. പീഡനം നടന്നത് ‘101 ഡി’യില്‍ ആണെന്നാണ് നടി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തത്. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി.

Latest Stories

അശ്ലീലം പറഞ്ഞ് ഭീഷണിപ്പെടുത്തി, ലൈംഗികാതിക്രമം; രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ക്കെതിരെ കേസ്

എടോ നായകൻ ആണെന്ന് ഓർത്ത് ഇമ്മാതിരി പരിപാടി കാണിക്കരുത്, രോഹിത്തിനോട് കലിപ്പായി അശ്വിൻ; സംഭവം ഇങ്ങനെ

എന്തിന് ശ്വാസം മുട്ടി എല്‍ഡിഎഫില്‍ തുടരണം? പിവി അന്‍വറിനെയും സിപിഐയെയും സ്വാഗതം ചെയ്ത് കെ സുധാകരന്‍

സ്വിം സ്യൂട്ടില്‍ ദിയ, റൊമന്റിക് പോസില്‍ അശ്വിനൊപ്പം; കുടുംബസമേതം 'മിഥുനം' സ്റ്റൈല്‍ ഹണിമൂണ്‍

മോക്ഷത്തിനായി പുണ്യഭൂമിയില്‍ കൊലപാതകം; ശിഷ്യയുടെ ജീവനെടുത്തത് ആത്മീയ ഗുരു

IND vs BAN: 'രണ്ടാം ടെസ്റ്റില്‍ അവന്‍ ടീമിലുണ്ടാകില്ല'; പ്രവചനവുമായി മുന്‍ താരം

നടി പാര്‍വതി നായര്‍ക്കെതിരെ പൊലീസ് കേസ്; വീട്ടുജോലിക്കാരന്റെ പരാതിയില്‍ നടപടി

ഇതൊന്നും ഞാൻ പൊറുക്കില്ല, മര്യാദക്ക് ആണെങ്കിൽ നിനക്ക് കൊള്ളാം; ആകാശ് ദീപിനോട് കട്ട കലിപ്പിൽ രോഹിത് ശർമ്മ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ഹൗസിംഗോ? ഗംഗാവലി പുഴയില്‍ നിന്ന് ആക്ടീവ പുറത്തെടുത്തു; തിരച്ചിലിന് തടസമായി മഴ

'അക്കാര്യത്തില്‍ സെവാഗും പന്തും സമാനര്‍'; നിരീക്ഷണവുമായി ആകാശ് ചോപ്ര