സിനിമ വിജയിച്ചാല്‍ മാത്രം പ്രതിഫലം; മനു അശോകന്‍ ചിത്രത്തില്‍ പ്രതിഫലം റിലീസിന് ശേഷമേ വാങ്ങിക്കുകയുള്ളു എന്ന് ടൊവിനോ

പ്രേക്ഷകരുടെ പ്രിയ ജോഡിയായ ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “കാണെക്കാണെ”. മനു അശോകന്‍ ഒരുക്കുന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് താന്‍ അഭിനയിക്കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ.

സിനിമ റിലീസ് ചെയ്ത് സാമ്പത്തിക ലാഭം വന്ന ശേഷം മാത്രമേ പ്രതിഫലം സ്വീകരിക്കു എന്നാണ് ടൊവിനോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം “ഉയരെ”ക്ക് ശേഷം മനു അശോകന്‍ ഒരുക്കുന്ന സിനിമയാണിത്. സംവിധായകനും തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പ്രൊജക്ട് കൂടിയാണിത്.

സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, റോണി ഡേവിഡ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആല്‍ബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രന്‍ എഡിറ്ററായും സിനിമയില്‍ വര്‍ക്ക് ചെയ്യുന്നു.

ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിന്‍ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയൊരു ക്രൈം ത്രില്ലര്‍ ആണെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന.

Latest Stories

സ്ത്രീത്വത്തെ അപമാനിക്കുന്നു; സന്തോഷ് വര്‍ക്കിക്കെതിരെ പരാതിയുമായി ഉഷ ഹസീനയും ഭാഗ്യലക്ഷ്മിയും

IPL 2025: ആ ടീം കാരണമാണ് ഞാൻ ഇത്രയും കിടിലം ബോളർ ആയത്, ജോഷ് ഹേസിൽവുഡ് പറഞ്ഞത് ഇങ്ങനെ

കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാൻ തയാറാകാതെ പാകിസ്ഥാൻ; ഫ്ളാഗ് മീറ്റിംഗ് വഴി ശ്രമങ്ങൾ തുടരുന്നു

സാമൂഹ്യ, ക്ഷേമ പെന്‍ഷന്‍ അടുത്ത മാസം രണ്ടു ഗഡു ലഭിക്കും; നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന് പിന്നാലെ കുടിശിക ഗഡു നല്‍കാന്‍ നടപടികളുമായി ധനവകുപ്പ

RCB VS RR: വിരാട് കോഹ്‌ലിയല്ല, മത്സരം വിജയിപ്പിച്ചത് ആ താരം, അവനാണ് യഥാർത്ഥ ഹീറോ: രജത് പട്ടീദാർ

പഹൽഗാം ആക്രമണം നടത്തിയ തീവ്രവാദിയുടെ വീട് ഇടിച്ചുനിരത്തി ജമ്മു കശ്മീർ ഭരണകൂടം

IPL 2025: ബൗളിംഗോ ബാറ്റിംഗോ ഫീൽഡിംഗോ അല്ല, ഐപിഎൽ 2025 ലെ ശേഷിക്കുന്ന മത്സരങ്ങളിൽ ആർ‌സി‌ബി നേരിടുന്ന വെല്ലുവിളി വെളിപ്പെടുത്തി വിരാട് കോഹ്‌ലി

പണി പാളി തുടങ്ങി; തകർന്നു തരിപ്പണമായി പാകിസ്ഥാൻ ഓഹരി വിപണി

RR VS RCB: രാജസ്ഥാന്റെ വീക്നെസ് ആ ഒരു കാര്യമാണ്, അതിലൂടെയാണ് ഞങ്ങൾ വിജയിച്ചത്: വിരാട് കോഹ്ലി

'പ്രശ്നങ്ങൾ വഷളാക്കരുത്, ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണം'; ഐക്യരാഷ്ട്രസഭ