'മംമ്തയോട് എനിക്ക് അന്ന് പ്രണയമായിരുന്നു'; തുറന്ന് പറഞ്ഞ് ആസിഫ് അലി

മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിച്ചെത്തിയ സത്യൻ അന്തിക്കാട് ചിത്രമായിരുന്നു ‘കഥ തുടരുന്നു.’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചതിനെപ്പറ്റിയും മമതയോട് തോന്നിയ പ്രണയത്തെക്കുറിച്ചും ആസിഫലി മുൻപ് പറഞ്ഞ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ജെ.ബി ജം​ഗ്ഷനിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

മംമ്തയോട് പ്രണയമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന്. ചിത്രത്തിൻ്റെ സെറ്റിൽ വെച്ച് തനിക്ക് മംമ്തയോട് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് ആസിഫ് അലി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടിൽ വളരെ റൊമാന്റിക് ആയ ചില രംഗങ്ങൾ ഉണ്ടായിരുന്നു. അതിൽ അഭിനയിക്കുമ്പോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്നും ആസിഫ് അലി പറയുന്നു.

സെറ്റിൽ മംമ്ത തന്നെ വളരെ കംഫർട്ടബിളാക്കിയെന്നും അതിനെ താൻ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്പോൾ ചിരിയാണ് വരുന്നത്. തൻ്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം.

സിനിമയിലെ തന്റെ സീനുകളെല്ലാം പൂർത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത് അതാണ് പ്രണയം തോന്നാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. അന്ന് ആ സിനിമയുടെ സെറ്റിൽവച്ചാണ് താൻ ആദ്യമായി മംമ്തയെ നേരിട്ടു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

IPL 2025: ട്രിക്കി പിച്ചോ എനിക്കോ, ഗോട്ടിന് എന്ത് കുടുക്ക് മക്കളെ; തകർപ്പൻ പ്രകടനത്തിന് പിന്നാലെ അതുല്യ റെക്കോഡ് സ്വന്തമാക്കി കോഹ്‌ലി

പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി; സർവകക്ഷി യോഗത്തിൽ വീഴ്ച്ച സമ്മതിച്ച് സർക്കാർ

'സൈന്യം നിങ്ങളുടെ കൈയിലല്ലേ, എന്നിട്ടും തീവ്രവാദികൾ എങ്ങനെ വരുന്നു?'; തിരിഞ്ഞുകൊത്തി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം

IPL 2025: ആറിൽ ആറ് മത്സരങ്ങളും ജയിച്ച് ഒരു വരവുണ്ട് മക്കളെ ഞങ്ങൾ, എതിരാളികൾക്ക് അപായ സൂചന നൽകി സ്റ്റീഫൻ ഫ്ലെമിംഗ്; പറഞ്ഞത് ഇങ്ങനെ

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍