കിഴക്കമ്പലം സംഘര്‍ഷം; നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് മൂന്ന് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. സംഭവത്തില്‍ പ്രധാന പങ്ക് വഹിച്ചവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.

പ്രകോപനപരമായി സംഘം ചേര്‍ന്നു, സിഐയെ വധിക്കാന്‍ ശ്രമിച്ചു, മാരകായുധങ്ങള്‍ ഉയോഗിച്ച് ആക്രമണം നടത്തി എന്നിങ്ങനെ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്ത് സംഘര്‍ഷത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ക്ക് എങ്ങനെയാണ് ലഹരിമരുന്നുകള്‍ ലഭിക്കുന്നത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് നിലവില്‍ 174 പ്രതികളെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ശനിയാഴ്ച രാത്രി 12 മണിക്കാണ് കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമം നടത്തിയത്. ഇവര്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇതിനിടയില്‍ തൊഴിലാളികള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടാകുകയും അത് പന്നെ സംഘര്‍ഷമാവുകയും ചെയ്തു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്ത്‌നാട് ഇന്‍സ്പെക്ടറെയും സംഘത്തെയും തൊഴിലാളികള്‍ അക്രമിക്കുകയായിരുന്നു. പൊലീസ് പിന്മാറിയതോടെ തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ തകര്‍ത്തു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

Latest Stories

സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു; അതിർത്തി മേഖലകളിലെ മലയാളികളുടെ വിവരങ്ങൾ ലഭ്യമാകും

പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിലകപ്പെട്ട് പാകിസ്ഥാൻ: ഇന്ത്യയ്ക്ക് പിന്നാലെ ആക്രമണവുമായി ബിഎൽഎ, രാജ്യവ്യാപക പ്രക്ഷോഭവുമായി ഇമ്രാൻ അനുകൂലികൾ, അഫ്ഗാൻ അതിർത്തിയിൽ നുഴഞ്ഞു കയറ്റം

'ഇങ്ങനെയൊരു സാഹചര്യത്തില്‍ ആ വേദിയില്‍ വന്ന് പാടാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്..'; സംഗീതനിശ റദ്ദാക്കി വേടന്‍

IND VS PAK: ഇനി ഇല്ല പാകിസ്ഥാൻ, ആദരാഞ്ജലികൾ നേർന്ന് ഇതിഹാസ ക്രിക്കറ്റ് അമ്പയർ

ജമ്മുവിലേക്ക് റോഡ് മാര്‍ഗം പോകുന്നുവെന്ന് മുഖ്യമന്ത്രി; വാഹനത്തിന് മുന്നില്‍ ദേശീയ പതാക; റോഡിന്റെയും കോണ്‍വോയിയുടെയും ദൃശ്യങ്ങളും; ജനങ്ങള്‍ക്ക് ശക്തി നല്‍കാന്‍ ഒമര്‍ അബ്ദുള്ള

'രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യും'; എക്സ് പോസ്റ്റുമായി ഇന്ത്യൻ ആർമി, തിരിച്ചടിച്ചതിന്റെ തെളിവായി വീഡിയോ

INDIAN CRICKET: വെറുതെ ഞങ്ങളുടെ നെഞ്ചത്തോട്ട് കേറണ്ട; രോഹിത് എടുത്തത് അവന്റെ സ്വന്തം തീരുമാനം: രാജീവ് ശുക്ല

മലയാള ചാനലുകള്‍ ടിആര്‍പി ലഭിക്കാനുള്ള തത്രപാടില്‍; നിമിഷം തോറും വാര്‍ത്ത നല്‍കാന്‍ ഇത് ഐപിഎല്‍ മത്സരമല്ല; മലയാള മാധ്യമങ്ങളുടെ ആവേശവാര്‍ത്തകള്‍ക്കെതിരെ ശബരിനാഥ്

ക്വറ്റ ബലൂച് ലിബറേഷന്‍ ആര്‍മി പിടിച്ചെടുത്തു; ഇമ്രാന്‍ ഖാന്റെ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി സര്‍ക്കാരിനെതിരെ തെരുവില്‍; പാക്കിസ്ഥാനില്‍ ആഭ്യന്തരയുദ്ധം; ഇന്ത്യയുടെ തിരിച്ചടി തുടരുന്നു

IPL 2025: അങ്ങനെ ഐപിഎലിന്റെ കാര്യത്തിൽ തീരുമാനമായി; അടിയന്തര യോഗം കൂടാൻ ബിസിസിഐ