സുപ്രീംകോടതിയില്‍ ഹാജരാക്കിയത് വ്യാജ രേഖകള്‍; വണ്‍ എര്‍ത്ത് വണ്‍ ലൈഫിനെതിരെ കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍

ഇടുക്കി ജില്ലയിലെ വനഭൂമി സംബന്ധിച്ച് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന സുപ്രീം കോടതിയില്‍ ഹാജരാക്കിയത് വ്യാജ രേഖകളെന്ന് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍. രണ്ട് ലക്ഷം ഏക്കറിലേറെ സ്ഥലം വനഭൂമിയെന്ന് സ്ഥാപിക്കാനായാണ് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് വ്യാജ രേഖകള്‍ സമര്‍പ്പിച്ചതെന്നാണ് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നത്.

സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയ്ക്ക് മുന്‍പാകെ വ്യാജ രേഖകള്‍ തെളിയിക്കുന്നതിനായി അനുബന്ധ രേഖകളും കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ ഹാജരാക്കി. സിഇസിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഗ്രോവേഴ്‌സ് അസോസിയേഷന്‍ തങ്ങളുടെ വാദങ്ങള്‍ക്കൊപ്പം അനുബന്ധ രേഖകളും ഹാജരാക്കിയത്.

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്റ് റവന്യു കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, കോട്ടയം ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, വണ്‍ എര്‍ത്ത് വണ്‍ ലൈഫ് പ്രതിനിധി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. 1897 ഓഗസ്റ്റില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ തൊടുപുഴ താലൂക്കിലെ കരിമണ്ണൂര്‍-കാരിക്കോട് വില്ലേജുകളിലെ 15720 ഏക്കര്‍ വനഭൂമിയായി പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാല്‍ ഇതില്‍ തിരുത്തല്‍ വരുത്തിയെന്നും ഗ്രോവേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു.

വിജ്ഞാപനത്തിലെ 15720 എന്നതിനെ 215720 ഏക്കര്‍ എന്ന് തിരുത്തിയെന്നാണ് അസോസിയേഷന്റെ ആരോപണം. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി പുതിയ റിപ്പോര്‍ട്ട് സിഇസി അമിക്കസ് ക്യൂറി കെ പരമേശ്വര്‍ വഴി കൈമാറും.

Latest Stories

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ