കൊച്ചിയ്ക്ക് കാവലായി തോട്ടം തൊഴിലാളികളുടെ മകന്‍; സിറ്റി പൊലീസ് കമ്മീഷണറായി കെ. സേതുരാമന്‍ ചുമതലയേറ്റു; പദവിലേക്കുള്ള യാത്ര ഓരോ മലയാളിക്കും നല്ല പാഠം

കൊച്ചിയെ കാക്കാന്‍ മൂന്നാര്‍ ചോലമല ഡിവിഷനിലെ തേയിലത്തോട്ടം തൊഴിലാളികളുടെ മകന്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ സേതുരാമന്‍ ഐപിഎസ് ഇന്നു ചുമതലയേറ്റു. കൊച്ചി പൊലീസ് കമ്മീഷണറായിരുന്ന സി എച്ച് നാഗരാജുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി മാറ്റി നിയമിച്ചതിനെ തുടര്‍ന്നാണ് കെ സേതുരാമന്‍ കൊച്ചി പൊലീസ് കമ്മീഷണറായത്. കൊച്ചിയിലെ ലഹരിമാഫിയയെ കര്‍ശനമായി നേരിടുമെന്ന് ചുമതലയേറ്റ ശേഷം അദേഹം പറഞ്ഞു. മയക്കുമരുന്നിന് ഇനി ഒരു കുട്ടിയും അടിമയാകാന്‍ പാടില്ല എന്നതാണ് പൊലീസിന്റെ നിലപാട്.

അതിനു വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിക്കും. ഏറ്റവും നല്ല നിയമപാലകര്‍ ഉള്ള സിറ്റിയാണ് കൊച്ചി. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും കമ്മീഷണര്‍ സേതുരാമന്‍ പറഞ്ഞു. മൂന്നാര്‍ ടാറ്റ ടീ എസ്റ്റേറ്റിലെ ചോലമല ഡിവിഷനിലെ കറുപ്പയ്യയ്ക്കും സുബ്ബമ്മാളുടെയും മകനായി 1973ലാണ് കെ സേതുരാമന്‍ ജനിക്കുന്നത്. മൂന്നാറിലെ തേയിലത്തോട്ടത്തിലെ ലയത്തില്‍ നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ കസേരയിലേക്കുള്ള യാത്ര ഓരോ മലയാളിക്കുമുള്ള നല്ല പാഠമാണ്.

അഞ്ചാം വയസില്‍ ചോലമല ഡിവിഷനിലെ ഏകാധ്യാപകവിദ്യാലയത്തിലാണ് കെ സേതുരാമന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. രണ്ടാം ക്ലാസ് വിദ്യാഭ്യാസം പെരിയവാറൈ സ്‌കൂളിലായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ മൂന്നാര്‍ ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് സ്‌കൂളില്‍ ഒരു വര്‍ഷം. അഞ്ചാം ക്ലാസ് കഴിഞ്ഞാല്‍ പിന്നെ ആണ്‍കുട്ടികള്‍ക്ക് അവിടെ പഠിക്കാന്‍ കഴിയില്ല. തുടര്‍ന്ന് സൈനിക് സ്‌കൂള്‍ പ്രവേശനപരീക്ഷയെഴുതി പാസായി.
തുടര്‍ന്ന് ഉദുമല്‍പ്പേട്ട് അമരാവതി നഗര്‍ സൈനിക് സ്‌കൂളില്‍ ആറാം ക്ലാസില്‍ ചേര്‍ന്നു.

”സൈനിക് സ്‌കൂളില്‍ ചേര്‍ന്ന ശേഷമാണ് ലോകമെന്തെന്ന് അറിയുന്നത്. ജീവിതത്തിന് ലക്ഷ്യമുണ്ടാകുന്നത്. സൈനിക് സ്‌കൂളിലെ അധ്യാപകര്‍ ശരിക്കും കുട്ടികളെ ലക്ഷ്യ ബോധമുള്ളവരാക്കി വാര്‍ത്തെടുക്കുന്നവരായിരുന്നു. ആറാം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ സിവില്‍ സര്‍വീസ് നേടാന്‍ എനിക്കു കഴിയും എന്ന് അന്ന് അവിടെ പ്രധാനാധ്യാപകനായിരുന്ന എം.എസ്.ഹൂഡ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് അതിമോഹമായിരുന്നെങ്കിലും മനസ്സില്‍ ഒരു വിത്ത് മുളയ്ക്കുകയായിരുന്നു. അത് കരിഞ്ഞു പോകാതെ നോക്കേണ്ടത് എന്റെ മാത്രം ചുമതലയായിരുന്നു. പല തടസങ്ങളുണ്ടായിട്ടും അതു കൃത്യമായി ചെയ്യാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു” ഒരു അഭിമുഖത്തില്‍ കെ സേതുരാമന്‍ വെളിപ്പെടുത്തി. ആറുവട്ടം അദേഹം ഐപിഎസ് പരീക്ഷ ഏഴുതിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് 2003 ലാണ് സേതുരാമന്‍ ലക്ഷ്യം നേടുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 322, പട്ടിക വിഭാഗത്തില്‍ 23 എന്നിങ്ങനെ റാങ്കുകള്‍.

Latest Stories

യൂട്യൂബില്‍ ഇനി കോപ്പിറൈറ്റ് പ്രശ്‌നങ്ങളുണ്ടാവില്ല; പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

മാരുതിക്കും മഹീന്ദ്രയ്ക്കും ഇനി നെഞ്ചിൽ തീ ! BNCAP ക്രാഷ് ടെസ്റ്റിൽ 5സ്റ്റാർ നേടി കിയ സിറോസ്...

ആകാശംമുട്ടെ ഉയർന്ന ചൈനയുടെ 'വൻ' പാലം! യാത്രാസമയം ഒരു മണിക്കൂറിൽ നിന്ന് ഒരു മിനിറ്റിലേക്ക്; ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം !

പേഴ്സ് കയ്യിലെടുത്തോളൂ, ഇല്ലെങ്കിൽ പെടും; പണിമുടക്കി യുപിഐ സേവനങ്ങൾ, ഓൺലൈൻ ഇടപാടുകൾ തടസപ്പെട്ടു

പിച്ചപ്പാത്രവുമായി യാചിക്കുകയല്ല, ചാള്‍സ് രാജാവ് എന്റെ സിനിമ കാണണം.. അവര്‍ മാപ്പ് പറയും: അക്ഷയ് കുമാര്‍

CSK UPDATES: എന്റെ പിള്ളേരെ കൊണ്ട് അത് ഒന്നും നടക്കില്ല എന്ന് മനസിലാക്കണം, ടീമിന്റെ ദൗർബല്യങ്ങൾ തുറന്ന് സമ്മതിച്ച് തല; സഹതാരങ്ങളോട് പറഞ്ഞത് ഇങ്ങനെ

പെൺസുഹൃത്തിനെ സ്യൂട്ട്കേസിലൊളിപ്പിച്ച് ആൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിലെത്തിക്കാൻ ശ്രമം; ബമ്പ് ചതിച്ചു, കയ്യോടെ പിടികൂടി ഗാർഡുകൾ

സിമ്രാന്റെ ഐറ്റം നമ്പര്‍ റീക്രിയേറ്റ് ചെയ്തത് പ്രിയ വാര്യര്‍; എങ്കിലും ദുഃഖമില്ല, 'ഗുഡ് ബാഡ് അഗ്ലി'യിലെ കാമിയോ റോളിനെ കുറിച്ച് സിമ്രാന്‍

അധികാരമേൽക്കുന്ന യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്; ഡൊണാൾഡ് ട്രംപിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി, വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് വൈറ്റ് ഹൗസ്

വിമാനത്താവളത്തില്‍ ആഗോള ഭീകരനേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് രാജ്യവിരുദ്ധ നടപടി; മുസ്ലിം ബ്രദര്‍ഹുഡ് സ്വന്തം നാട്ടില്‍ പോലും നിരോധിക്കപ്പെട്ട സംഘടനയെന്ന് ബിജെപി