കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; റിമാന്റില്‍ കഴിയുന്ന ഭാസുരാംഗന് നെഞ്ച് വേദന; ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി

കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സിപിഐ നേതാവ് എന്‍ ഭാസുരാംഗന് നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാങ്കിന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന ഭാസുരാംഗന് എറണാകുളം ജയിലില്‍ വച്ചാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് ഭാസുരാംഗനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേ സമയം ഭാസുരാംഗന്റെ മാറനല്ലൂരിലെ വീട്ടില്‍ ഇഡി പരിശോധന തുടരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു ഇഡി പരിശോധന ആരംഭിച്ചത്. നേരത്തെ നടത്തിയ പരിശോധനയ്ക്ക് ശേഷം വീട് സീല്‍ ചെയ്തിരുന്നു. സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി കഴിഞ്ഞ ദിവസമാണ് ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും റിമാന്റ് ചെയ്തത്.

ഡിസംബര്‍ 5 വരെയാണ് ഇരുവരെയും കോടതി റിമാന്റ് ചെയ്തത്. എന്നാല്‍ ഭാസുരാംഗന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പ്രതിഭാഗം ഇന്നലെ കോടതിയെ ബോധിപ്പിച്ചിരുന്നു. ശാരീരിക അവശതകളുണ്ടെങ്കില്‍ ചികിത്സ ഉറപ്പാക്കാമെന്നായിരുന്നു കോടതി അറിയിച്ചത്. കണ്ടല ബാങ്കില്‍ നടന്നത് സംഘടിത കുറ്റകൃത്യമാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ നിസഹരണം മൂലം ബാങ്കുകളില്‍ നിന്നും മുഴുവന്‍ രേഖകളും ലഭിച്ചിട്ടില്ലെന്നാണ് ഇഡി നല്‍കിയ റിപ്പോര്‍ട്ട്.

Latest Stories

INDIAN CRICKET: ടെസ്റ്റ് ക്യാപ്റ്റൻസി കിട്ടാത്തത് കൊണ്ടല്ല, വിരാട് കോഹ്‌ലി പെട്ടെന്ന് വിരമിക്കാൻ കാരണമായത് ആ നിയമം കാരണം; സംഭവിച്ചത് ഇങ്ങനെ

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്, അവരുടെത് വലിയ ത്യാഗം: ആലിയ ഭട്ട്

അവർ ഇനി 'സിന്ദൂർ' എന്ന് അറിയപ്പെടും; ഉത്തർപ്രദേശിൽ ജനിച്ച 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ

പഞ്ചാബിൽ വ്യാജ മദ്യ ദുരന്തം; 15 മരണം, വിതരണക്കാർ അറസ്റ്റിൽ

ജമ്മു കശ്മീരിൽ നാല് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; വനമേഖലയിൽ മണിക്കൂറുകളായി സൈന്യം തീവ്രവാദികളുമായി പോരാട്ടം തുടരുന്നു

INDIAN CRICKET: അവന്മാർ 2027 ലോകകപ്പ് കളിക്കില്ല, ആ ഘടകം തന്നെയാണ് പ്രശ്നം; സൂപ്പർ താരങ്ങളെക്കുറിച്ച് സുനിൽ ഗവാസ്കർ പറഞ്ഞത് ഇങ്ങനെ

ആ സിനിമയ്ക്കായി കരാര്‍ ഒപ്പിടാന്‍ വരെ എത്തി, ഞാന്‍ ആത്മാര്‍ഥമായി ശ്രമിച്ചതാണ്, പക്ഷെ..; രജനി-കമല്‍ സിനിമയെ കുറിച്ച് ലോകേഷ്

'ട്രംപിന്റെ അവകാശവാദത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?'; പ്രധാനമന്ത്രി ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ്

ഉപദേശിച്ചത് മതി, വിജയ്യുടെ സ്വീകാര്യതയും താര പരിവേഷവും ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ ഈസിയായി ഭരണം പിടിക്കാം; പ്രശാന്ത് കിഷോറിന്റെ സേവനം അവസാനിപ്പിക്കാന്‍ ടിവികെ

അത് പറഞ്ഞാല്‍ പിണറായി സഖാവ് ആരോടും ദേഷ്യപ്പെടില്ല, A.M.M.A. എന്നത് തെറിയല്ല, ഞാന്‍ ആ സംഘടനയില്‍ നിന്നും ഇറങ്ങി പോന്നതാണ്: ഹരീഷ് പേരടി