'നഴ്സിംഗ് വിദ്യാർത്ഥിയെ നഗ്നനാക്കി ക്രൂരമായി മർദിച്ചു'; പരാതി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, സീനിയേഴ്സ് അറസ്റ്റിൽ

കൊച്ചി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സിംഗ് വിദ്യാർത്ഥിയെ റാഗിങ് ചെയ്‌തെന്ന പരാതിയിൽ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. നാലാം വർഷ വിദ്യാർത്ഥി സുജിത് കുമാർ മൂന്നാം വർഷ വിദ്യാർത്ഥി ഗോവിന്ദ് നായർ എന്നിവരാണ് അറസ്റ്റിലായത്. ചേരാനല്ലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി വിദ്യാർത്ഥി റാഗിംഗിന് ഇരയായെന്ന് പരാതിയിൽ പറയുന്നു.

പരാതി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. വിദ്യാർത്ഥിയുടെ ശരീരത്തിൽ ഹാങ്ങർ കൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്തു. തന്റെ മകനെ മാത്രമല്ല മറ്റ് വിദ്യാർത്ഥികളെയും സീനിയേഴ്സ് മർദിച്ചിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മകൻ കോളേജിൽ സൈൻ ചെയ്യാൻ ചെന്നപ്പോൾ മറ്റ് വിദ്യാർത്ഥികളാണ് സീനിയേഴ്‌സിന്റെ അടുത്ത് ചെന്നില്ലെങ്കിൽ അതിനുള്ളത് കൂടി ഞങ്ങൾ വാങ്ങേണ്ടി വരുമെന്ന് മകനോട് പറഞ്ഞത്. നാല് മണിയോടെ സൈൻ ചെയ്തിറങ്ങിയ മകൻ പിന്നീട് സീനിയേഴ്‌സിന്റെ അടുത്തെത്തി. റൂമിലെത്തി ഉടൻ മകന്റെ കരണത്ത് സീനിയേഴ്സ് മൂന്ന് വട്ടം അടിച്ചു.

വീട്ടിൽ പോകണം എന്ന് പറഞ്ഞ മകനെ കൈ മുകളിലേക്ക് തിരിച്ച് പിടിച്ച് പാന്റ് ഉരിയുകയും ഹാങ്ങർ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. അഞ്ച് മണി തൊട്ട് 7 മണി വരെയാണ് മകന് മർദ്ദനമുണ്ടായത്. അവർ തന്റെ മകനെ അടിക്കുകയും തൊഴിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്‌തെന്ന് പിതാവ് പറഞ്ഞു.

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്