പത്താം ദിവസവും രക്ഷാദൗത്യം ഫലം കണ്ടില്ല; ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു; ഒഴുക്ക് വീണ്ടും വില്ലനായി

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമായതാണ് രക്ഷാദൗത്യത്തിന് തടസമാകുന്നത്. അടിയൊഴുക്ക് ശക്തമായി നിലനില്‍ക്കുന്നതിനാല്‍ പുഴയിലിറങ്ങി പരിശോധന നടത്തുന്നത് ദുഷ്‌കരമാണെന്ന് നാവികസേന അറിയിച്ചു.

നേവിയുടെ സോണാര്‍ പരിശോധനയിലും സൈന്യത്തിന്റെ റഡാര്‍ പരിശോധനയിലും ഗംഗാവലി പുഴയുടെ തീരത്ത് 20 മീറ്റര്‍ ആഴത്തില്‍ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ട്രക്കിന്റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായിരുന്നു. അര്‍ജുന്റെ ട്രക്കിലുണ്ടായിരുന്ന തടികള്‍ 12 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി.

പുഴയുടെ സമീപത്ത് താമസിക്കുന്നവര്‍ വിറകിനായി ശേഖരിച്ച ഒഴുകിയെത്തിയ തടിക്കഷ്ണങ്ങള്‍ക്കിടയിലാണ് അര്‍ജുന്റെ വാഹനത്തിലുണ്ടായിരുന്ന തടിക്കഷ്ണങ്ങളും കണ്ടെത്തിയത്. പ്രദേശത്ത് തുടരുന്ന ശക്തമായ മഴയാണ് രക്ഷാദൗത്യത്തിന് തിരിച്ചടിയാകുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഗംഗാവലി പുഴയിലെ ഒഴുക്ക് ശക്തമായിട്ടുണ്ട്.

അര്‍ജുന്റെ ലോറി വെള്ളത്തിനടിയിലുള്ളതായി നാവിക സേന ഉള്‍പ്പെടെ സ്ഥിരീകരിച്ചു. എന്നാല്‍ അര്‍ജുന്റെ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ എത്തിയെങ്കിലും ഡങ്കി ബോട്ടുകള്‍ക്ക് നിലയുറപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാകുന്നുണ്ട്.

ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ലോറി കണ്ടെത്തിയ ഭാഗത്ത് വെള്ളത്തിനടിയില്‍ പരിശോധന നടത്താന്‍ സാധിക്കുന്നില്ല. പുഴയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ഐബോഡ് പരിശോധനയിലും തെളിയിച്ചു. അതേസമയം ട്രക്കില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.

Latest Stories

കൂടുതല്‍ തെറ്റുകളിലേക്ക് പോകാന്‍ സാധിക്കില്ല, വേണ്ടെന്ന് വച്ചത് 15 ഓളം ബ്രാന്‍ഡുകള്‍, നഷ്ടമായത് കോടികള്‍: സാമന്ത

'ദിവ്യയുടെ അഭിനന്ദനം സദുദ്ദേശപരം, പക്ഷെ വീഴ്ച സംഭവിച്ചു'; വിമർശിച്ച് കെ എസ് ശബരിനാഥന്‍

എന്തൊരു ദുരന്ത ബാറ്റിംഗ്..., മത്സരശേഷം രഹാനെയും ശ്രേയസും നടത്തിയ സ്റ്റമ്പ് മൈക്ക് സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബോയിങ് വിമാനത്തിന് വിലക്കുമായി ചൈന; അമേരിക്കന്‍ ഓഹരി വിപണിയില്‍ കരടികള്‍ ഇറങ്ങി; ട്രംപിന് താക്കീതുമായി പുതിയ യുദ്ധപ്രഖ്യാപനവുമായി ചൈന സര്‍ക്കാര്‍

'പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാൾ, സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും'; ദിവ്യ എസ് അയ്യർക്കെതിരെ കെ മുരളീധരൻ

മാസപ്പടി കേസിൽ വീണക്ക് താൽകാലിക ആശ്വാസം; എസ്എഫ്ഐഒ റിപ്പോർട്ടിൽ രണ്ട് മാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

IPL VS PSL: പാകിസ്ഥാനിൽ കയറി ബൈബിൾ വായിച്ച് സാം ബില്ലിംഗ്സ്, ഇന്ത്യൻ പ്രീമിയർ ലീഗിനെ കളിയാക്കിയ റിപ്പോർട്ടറെ കണ്ടം വഴിയോടിച്ച് ഇംഗ്ലണ്ട് താരം; പറഞ്ഞത് ഇങ്ങനെ

ശ്രീവിദ്യയുടെ സ്വത്തുക്കളുടെയെല്ലാം അവകാശം എന്റെ പേരിലാണ്, ഒരുപാട് ചീത്തപ്പേര് കേട്ടു, പക്ഷെ എനിക്കൊരു മൊട്ടുസൂചി പോലുമില്ല: ഗണേഷ് കുമാര്‍

IPL 2025: ഇത്തവണ എങ്കിലും ഈ സാല കപ്പ് നമ്മൾ പൊക്കുമോ, മിസ്റ്റർ നാഗിന്റെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി കോഹ്‌ലി; വീഡിയോ കാണാം

വഖഫ് ആഭ്യന്തര വിഷയം, അഭിപ്രായം വേണ്ട; പാക്കിസ്ഥാനു വേണ്ടി സമയം പാഴാക്കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല; ഭീകരവാദം അവരെ കടിച്ചുകീറാന്‍ തുടങ്ങിയെന്ന് എസ് ജയശങ്കര്‍