പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നെന്ന് ജി. സുധാകരന്‍, അറ്റകുറ്റപ്പണിയുടെ ചെലവ് കരാറുകാരന്‍ വഹിക്കണമെന്നും മന്ത്രി

പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. കരാറുകാരെ സഹായിക്കാനുള്ള ശ്രമം ഉണ്ടായതായും കുറ്റക്കാരെ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്ത മേല്‍പാലം അപകടാവസ്ഥയിലായതോടെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരിക്കുകയാണ്. ഇതോടെ കൊച്ചിയില്‍ ഗതാഗത കുരുക്ക് വീണ്ടും വര്‍ദ്ധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഭരണകാലത്താണ് പാലം നിര്‍മ്മാണം നടന്നത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനും കിറ്റ്‌കോയും അഴിമതി നടത്തിയതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപണി കരാറുകാര്‍ വഹിക്കണമെന്നും മന്ത്രി പറഞ്ഞു.

മേല്‍പാലം അടച്ചതോടെ മണിക്കൂറുകളുടെ ഗതാഗത കുരുക്കിനാണ് തിരക്കേറിയ പാലാരിവട്ടം കാക്കനാട്, ഇടപ്പള്ളി റോഡുകള്‍ സക്ഷ്യം വഹിക്കുന്നത്. പാലം പണിയില്‍ കൃത്രിമം നടന്നുവെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. സിമന്റ് അടക്കമുള്ള സാധന സാമഗ്രികള്‍ ആവശ്യത്തിന് ഉപയോഗിച്ചിരുന്നില്ല എന്നും കണ്ടെത്തിയിരുന്നു. സിമന്റും മണ്ണും ആവശ്യമായ അനുപാതത്തിലല്ല ഉപയോഗിച്ചതെന്ന് വകുപ്പുതലത്തിലും പിന്നീട് മദ്രാസ് ഐ ഐ ടിയും നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു.

Latest Stories

ഇന്ത്യ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

0 പന്തിൽ വിക്കറ്റ് നേട്ടം , ഈ കിങ്ങിന്റെ ഒരു റേഞ്ച് ; കോഹ്‌ലിയുടെ അപൂർവ റെക്കോഡ്

'കഴുത്തറുക്കും', ലണ്ടനില്‍ പാകിസ്ഥാന്‍ ഹൈമ്മീഷന് മുമ്പില്‍ പ്രതിഷേധിച്ച ഇന്ത്യക്കാരോട് പാക് പ്രതിരോധ സേന ഉപസ്ഥാനപതിയുടെ ആംഗ്യം

ഒറ്റത്തവണയായി ബന്ദികളെ മോചിപ്പിക്കാം, യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാര്‍; പലസ്തീന്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇസ്രായേലുമായി സന്ധി ചെയ്യാന്‍ തയ്യാറാണെന്ന് ഹമാസ്

സിന്ധു നദിയില്‍ വെള്ളം ഒഴുകും അല്ലെങ്കില്‍ ചോര ഒഴുകും; പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് സ്വന്തം ബലഹീനതകള്‍ മറച്ചുവയ്ക്കാനാണെന്ന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; കെ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണ സംഘം

'നിർണായക തെളിവുകൾ ലഭിച്ചു'; പെഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് സ്ഥിരീകരിച്ചെന്ന് ഇന്ത്യ

'പാകിസ്താനെ രണ്ടായി വിഭജിക്കൂ, പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ; 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പം'; നരേന്ദ്രമോദിയോട് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ മൊഴി നൽകിയ വാർത്ത തെറ്റ്, ഇല്ലാത്ത വാർത്തയാണ് പുറത്ത്‌വരുന്നത്'; പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; വത്തിക്കാനിൽ വിലാപങ്ങളോടെ ജനസാഗരം