പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചു; പരീക്ഷാ കൺട്രോളർക്ക് താക്കീത് നൽകി കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതിൽ എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളർക്ക് താക്കീത് നൽകി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ. എൻഐസി സോഫ്റ്റ്‍വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താൻ നടപടിയുണ്ടായില്ല, ഇത് അനാവശ്യ വിവാദങ്ങൾ കത്തിപ്പടരാൻ ഇടയാക്കിയെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.

കോളജിന്റെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടാക്കാനും ഇത് ഇടയാക്കി. പരീക്ഷാ കൺട്രോളറുടെ ചുമതല വഹിക്കുന്ന അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായ വിവാദങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിനേയും കോളജിനേയും അപകീർത്തിപ്പെടുത്തിയെന്നും ഉത്തരവിൽ പറയുന്നു. പരീക്ഷാ കൺട്രോളർ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നുവെന്നും ഉത്തരവിൽ അഭിപ്രായപ്പെടുന്നു.

ഭാവിയിൽ സമാന പിഴവ് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ കർശനമായ താക്കീത് നൽകിയിരിക്കുന്നത്. പിഎം ആർഷോയുടെ പരാതിയിൽ കോളേജ് പ്രിൻസിപ്പൽ, വകുപ്പ് മേധാവി അടക്കമുളളവർക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

ഒരു വിഷയത്തിലും മാർക്ക് രേഖപ്പെടുത്തിയിട്ടില്ലാത്ത എന്നാൽ എല്ലാ വിഷയത്തിനും പാസായി എന്നുള്ള ആർഷോയുടെ മാർക്ക് ലിസ്റ്റ് ആയിരുന്നു വിവാദത്തിൽപ്പെട്ടത്. ബിഎ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും പട്ടിക പ്രകാരം പരീക്ഷ പാസായവരുടെ കൂട്ടത്തിലായിരുന്നു ആർഷോ. ലിസ്റ്റ് പുറത്തായതോടെ വിഷയത്തിൽ വിവാദം കത്തി പടർന്നു. എസ്‌എഫ്‌ഐക്കും മഹാരാജാസ് കോളേജിനും നേരെ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്.

Latest Stories

IPL 2025: രാജസ്ഥാൻ അല്ല ശരിക്കും ഇത് സഞ്ജുസ്ഥാൻ, റെക്കോഡ് പുസ്തകത്തിൽ ഇടം നേടി മലയാളി താരം; സഹതാരങ്ങളെക്കാൾ ബഹുദൂരം മുന്നിൽ

ഇടതു പാര്‍ട്ടികള്‍ ഭാരത സംസ്‌കാരത്തെ തകര്‍ക്കുന്നു; ഹിന്ദു ഐക്യവേദി അധ്യക്ഷനായ ശേഷം ആദ്യ വിളിച്ചത് സഹോദരന്‍ സമ്പത്തിനെ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് എ. കസ്തൂരി

അമേരിക്കയുടെ ഉന്മാദദേശീയതയും സ്ഫോടനാത്മകമായ അന്താരാഷ്ട്രസാഹചര്യങ്ങളും

വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നീക്കി

കുഞ്ചാക്കോ ബോബന്‍ പറഞ്ഞതില്‍ വസ്തുതയുണ്ട്.. കാശ് മുടക്കുന്ന നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് തന്റേടം ഉണ്ടാകണം, അല്ലാതെ മീഡിയയിലൂടെ മലര്‍ന്നു കിടന്നു തുപ്പരുത്: വിനയന്‍

ഇംപീച്ച്‌മെന്റ് തള്ളി കോടതി; ദക്ഷിണ കൊറിയയുടെ ഹാൻ ഡക്ക്-സൂ ആക്ടിംഗ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റു

ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

IPL 2025: വിക്കറ്റ് കീപ്പർ അല്ലെങ്കിൽ ഞാൻ ഉപയോഗശൂന്യൻ ആണ്, അവിടെ എനിക്ക്...; വമ്പൻ വെളിപ്പെടുത്തലുമായി ധോണി

സൂരജ് വധക്കേസ്; 'ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികളാണെന്ന് ഞങ്ങൾ കാണുന്നില്ല, അപ്പീൽ പോകും'; എംവി ജയരാജൻ

അന്ന് ഡേവിഡ് വാർണർ ഇന്ന് വിഘ്‌നേഷ് പുത്തൂർ, സാമ്യതകൾ ഏറെയുള്ള രണ്ട് അരങ്ങേറ്റങ്ങൾ; മലയാളികളെ അവന്റെ കാര്യത്തിൽ ആ പ്രവർത്തി ചെയ്യരുത്; വൈറൽ കുറിപ്പ് വായിക്കാം