'ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു,സിപിഎം നേതാക്കളോട് ക്ഷമാപണം നടത്തി'; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എസ് രാജേന്ദ്രന്‍

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉണ്ടായ അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. പ്രകാശ് ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു എന്നാൽ താൻ ആ ക്ഷണം നിരസിച്ചെന്നാണ് എസ് രാജേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രകാശ് ജാവദേക്കറെ കണ്ടത് ബനധുവിന്റെ വിവാഹത്തിന് ക്ഷണിക്കാൻ ആണെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ബിജെപിയിലേക്ക് ക്ഷണിച്ച പ്രകാശ് ജാവദേക്കർ, ഇതാണ് പറ്റിയ സമയമെന്നും പറഞ്ഞു. എന്നാൽ ഇല്ലെന്ന് താൻ പറഞ്ഞുവെന്നണ് രാജേന്ദ്രന്റെ വിശദീകരണം. തന്റെ സഹോദരന്‍ ദുരൈ ബോസ് ബിജെപിയുടെ ഒബിസി വിഭാഗത്തിന്റെ നാഷണല്‍ എക്‌സിക്യുട്ടീവ് അംഗമാണ്. സഹോദരന്റെ വീട്ടിലെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് പ്രകാശ് ജാവദേക്കറെ ക്ഷണിക്കാന്‍ വന്നതാണ്. സഹോദരന്‍ കാലിന് അസുഖമായി വിശ്രമിക്കുകയാണ്. അവന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഡൽഹിയിലേക്ക് പോയതെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായിരുന്നുവെന്നും ഇക്കാര്യത്തിൽ സിപിഐഎം നേതാക്കളോട് ക്ഷമാപണം നടത്തിഎന്നും രാജേന്ദ്രൻ പ്രതികരിച്ചു. സിപിഎം അംഗത്വം പുതുക്കില്ല. പാർട്ടി നേതാക്കളുമായുള്ള പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാൽ സിപിഎമ്മിൽ തന്നെ തുടരും. ഇടുക്കിയിൽ ജോയ്‌സ് ജോർജിനുവേണ്ടി നേരിട്ട് പ്രചാരണത്തിന് ഇറങ്ങില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

കോൺഗ്രസ്, സിപിഐ, ബിഎസ്പിക്കാര്‍, ജനതാ ദൾ, സിഎംപി, എന്‍സിപി തുടങ്ങിയ പാർട്ടിക്കാർ എല്ലാം തന്നെ ക്ഷണിച്ചിരുന്നുവെന്നും രാജേന്ദ്രൻ പറഞ്ഞു. അതേസമയം സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം രാജേന്ദ്രനെ തിരിച്ച് പാര്‍ട്ടിയിലേക്ക് എടുത്തിരുന്നില്ല. ഇക്കാര്യത്തില്‍ ഇടുക്കിയില്‍ തന്നെയുള്ള ചില നേതാക്കളാണ് തടസം സൃഷ്ടിക്കുന്നതെന്ന് നേരത്തെ എസ് രാജേന്ദ്രൻ ആരോപിച്ചിരുന്നു.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി