സില്‍വര്‍ലൈന്‍ പാനല്‍ ചര്‍ച്ച; ജോസഫ് സി. മാത്യുവിനെ ഒഴിവാക്കി

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പ് ഉന്നയിക്കുന്ന വിദഗ്ധരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് നടത്തുന്ന സംവാദത്തിന്റെ പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കി. അദ്ദേഹത്തിന് പകരം പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ആര്‍ ശ്രീധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ശ്രീധര്‍ ഉപാധികളോടെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഡിജിറ്റല്‍ സര്‍വ്വകലാശാല വി സി സജി ഗോപിനാഥിന് പകരം ഡോ കുഞ്ചെറിയ ഐസക് സംവാദത്തില്‍ പങ്കെടുക്കും.

മോഹന്‍ മേനോനാണ് സംവാദത്തിന്റെ മോഡറേറ്റര്‍. പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംവാദം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. സില്‍വര്‍ലൈനിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ അലോക് വര്‍മ്മ, ആര്‍വിജി മേനോന്‍, എന്നിവരും സംവാദത്തില്‍ പങ്കെടുക്കും.

പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലിലാണ് ഡിജിറ്റല്‍ സര്‍വ്വകലാശാല വി സി സജി ഗോപിനാഥ് ഉള്‍പ്പെട്ടിരുന്നത്. സജി ഗോപിനാഥ് സ്ഥലത്തില്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാനലില്‍ നിന്ന് മാറ്റിയിരിക്കുന്നത്.

അതേ സമയം തന്നെ ഒഴിവാക്കുന്നതായി അറിയിച്ചിട്ടില്ലെന്ന് ജോസഫ് സി മാത്യു പ്രതികരിച്ചിരുന്നു. പദ്ധതിയെ എതിര്‍ക്കുന്നവരെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നാണ് സംവാദത്തിലേക്ക് ക്ഷണിച്ചത്. പാനലില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'ത്രിഭാഷാ വിവാദം രാഷ്ട്രീയ പ്രേരിതം, മാതൃഭാഷ, പ്രാദേശികഭാഷ, ജോലിക്കാവശ്യമായ ഭാഷ എന്നിങ്ങനെ മൂന്ന് ഭാഷകൾ പഠിക്കണം'; നിലപാട് വ്യക്തമാക്കി ആർഎസ്എസ്

പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല..; വിവാദമായി നടിയുടെ വാക്കുകള്‍

തുർക്കിയിൽ പുകയുന്നത് ഭരണവിരുദ്ധ വികാരമോ? ഇസ്താംബുൾ മേയറും എർദോഗാന്റെ പ്രധാന എതിരാളിയുമായ എക്രെം ഇമാമോഗ്ലുവിന്റെ തടങ്കലിൽ പ്രതിഷേധിച്ച് ജനക്കൂട്ടം തെരുവിൽ

വയറ് വേദന ആസഹനീയം, ആശുപത്രിയിൽ പോയിട്ടും കുറവില്ല, ഒടുവിൽ യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ; യുവാവ് വീണ്ടും ആശുപത്രിയില്‍

കേരളത്തില്‍ റെഡ് അലര്‍ട്ട്; ബുക്കിങ് ആരംഭിച്ചപ്പോഴേ സെര്‍വറിന്റെ ഫ്യൂസ് പോയി!

യുഎസ് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

അയാളുടെ നോട്ടം ശരിയല്ലായിരുന്നു, എന്നെക്കാൾ ഏറെ ശ്രദ്ധിച്ചത് ആ കാര്യത്തിനെ ആയിരുന്നു; ഇതിഹാസത്തിനെതിരെ ഗുരുതര ആരോപണവുമായി ഉമർ അക്മൽ

'കർണാടകയിൽ ഹണി ട്രാപ്പില്‍ പെട്ടിരിക്കുന്നത് കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉന്നതതല അന്വേഷണം വേണം'; സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ

താടി വടിച്ചില്ല, ഷർട്ടിന്റെ ബട്ടൻ ഇട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം, ദൃശ്യങ്ങൾ പുറത്ത്

'കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല'; പൊട്ടിത്തെറിച്ച് വീണ ജോര്‍ജ്; കത്ത് ലഭിച്ചത് രാത്രിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം