നൂറ് പ്രാവശ്യം പേരും ഫോണ്‍ നമ്പരും എഴുതി നല്‍കി ഉദ്യോഗസ്ഥര്‍; ശിക്ഷ വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ വീഴ്ച വരുത്തിയതിന്

വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഇമ്പോസിഷന്‍ എഴുതിച്ച് വിവരാവകാശ കമ്മീഷണര്‍. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ ലഭിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും വിവരങ്ങളും ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് ശിക്ഷ നടപടി. വിവരാകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീമാണ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്.

കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ വിവാരാകാശ ഓഫീസറായിരുന്ന ഇഗ്‌നേഷ്യസ് എം ജോണ്‍, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിലെ ഡയറക്ടറുടെ പിഎ അനിത എന്നിവരാണ് ശിക്ഷ നടപടി നേരിട്ടത്. ഇരുവരെയും കമ്മീഷന് മുന്നില്‍വച്ച് നൂറുപ്രാവശ്യം സ്വന്തം പേരും ഫോണ്‍ നമ്പറും എഴുതിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് തദ്ദേശവകുപ്പ് റീജിയണല്‍ ഡയറക്ടറാണ് ഇഗ്നേഷ്യസ്.

ഇരുവരും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കാതിരിക്കാന്‍ ശ്രമിച്ചതായും കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ പേര് രേഖപ്പെടുത്താന്‍ മറന്നുപോയെന്ന് പറഞ്ഞതോടെയാണ് ഇരുവര്‍ക്കും ഇമ്പോസിഷന്‍ നല്‍കിയത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കുമ്പോള്‍ പേര് രേഖപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ ശിക്ഷാര്‍ഹരാണെന്ന് വിവരാവകാശ കമ്മീഷണര്‍ അറിയിച്ചു.

വിവരാവകാശ അപേക്ഷകളില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കില്‍ അപേക്ഷ അവിടേക്ക് അയച്ച് നല്‍കണം. ഇത്തരം അപേക്ഷകള്‍ക്ക് ഫീസ് ഈടാക്കാതെ വിവരങ്ങള്‍ നല്‍കണം. ഇത്തരത്തില്‍ അപേക്ഷ മറ്റ് ഓഫീസുകളിലേക്ക് കൈമാറാതിരുന്ന കോഴിക്കോട് ജില്ലയിലെ നാല് ഓഫീസര്‍മാരെ ചട്ടപ്രകാരം ശിക്ഷിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചതായും കമ്മീഷണര്‍ പറഞ്ഞു.

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്