'ഇന്ത്യയില്‍ ജനിച്ചു, ഇന്ത്യയില്‍ തന്നെ മരിക്കും'; ദ ടെലഗ്രാഫിന്റെ തലക്കെട്ടില്‍ ഇടംനേടി പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കൊച്ചിയില്‍ നടന്ന മുസ്ലിം സംഘടനകളുടെ പ്രതിഷേധ സമ്മേളനം

ഇംഗ്ലീഷ് പത്രമായ ദ ടെലഗ്രാഫിന്റെ മുൻ താളിലെ പ്രധാന തലക്കെട്ടില്‍ ഇടംനേടി പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന വിവിധ മുസ്ലിം സംഘടനകളുടെ പ്രതിഷേധ റാലിയും സമ്മേളനവും. ഇന്ത്യയില്‍ ജനിച്ചു, ഇന്ത്യയില്‍ തന്നെ മരിക്കും എന്ന തലക്കെട്ടോടെ പ്രതിഷേധ സമ്മേളനത്തിന്റെ ആകാശ ചിത്രം സഹിതമാണ് “ദ ടെലഗ്രാഫ്” പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രതിഷേധ റാലി സമാധാനപരവും ശക്തവുമായിരുന്നു എന്ന തലക്കെട്ടില്‍ സമ്മേളനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും ഒന്നാം പേജില്‍ നൽകിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ റാലിയോടെ ആരംഭിച്ച സമ്മേളനത്തിൽ വിവിധ മുസ്ളിം സംഘടനകൾ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ പരിപാടിയിൽ വ്യത്യസ്ത ആശയങ്ങൾ പിൻപറ്റുന്ന മുസ്ളിം സംഘടനകളുടെ നേതാക്കൾ ഒരേ വേദി പങ്കിടുന്നത് കേരള ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്.

Latest Stories

നടി കാവ്യ സുരേഷ് വിവാഹിതയായി

രാജ്യത്തിന്റെ അൻപത്തി രണ്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആർ ഗവായ് ചുമതലയേറ്റു

IPL 2025: ലീഗ് തുടങ്ങുന്നത് നല്ല കാര്യം തന്നെ, പക്ഷെ ശേഷിക്കുന്ന മത്സരങ്ങളിൽ ആ വക പരിപാടികൾ എല്ലാം ബിസിസിഐ ഒഴിവാക്കണം; ആവശ്യവുമായി സുനിൽ ഗവാസ്‌കർ; പറഞ്ഞത് ഇങ്ങനെ

ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

'ഭീകരവാദികളുടെ സഹോദരി', കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ കോൺഗ്രസ്; മന്ത്രിയെ ഉടൻ പുറത്താക്കണമെന്ന് ഖാർഗെ

പാക് വ്യോമസേനയുടെ 20% ഇന്ത്യ തകർത്തു, യുദ്ധവിമാനങ്ങൾ നശിപ്പിച്ചു, 50 ലേറെ സൈനികർ കൊല്ലപ്പെട്ടു; ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള പാക് നഷ്ടങ്ങളുടെ വിശദാംശങ്ങൾ പുറത്ത്

ഡ്രോൺ സാന്നിധ്യമില്ല, അതിർത്തി ശാന്തം; ഇന്ത്യ- പാക് വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ കേന്ദ്രമന്ത്രിസഭ യോ​ഗം ഇന്ന്

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌