പൂജ ഖേദ്കറെ അയോഗ്യയാക്കി കേന്ദ്രസര്‍ക്കാര്‍; നടപടി വ്യാജ രേഖകള്‍ ചമച്ച് പരീക്ഷ എഴുതിയതിനെ തുടര്‍ന്ന്

യുപിഎസ്‌സി അയോഗ്യയാക്കിയതിന് പിന്നാലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസില്‍ നിന്നും പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്ര സര്‍ക്കാര്‍. ഗുരുതര ആരോപണങ്ങളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ജൂലൈ 31ന് ആയിരുന്നു വ്യാജ രേഖകള്‍ ചമച്ച് പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജയെ യുപിഎസ്‌സി അയോഗ്യയാക്കി ഉത്തരവിറക്കിയത്.

ഇതിന് പിന്നാലെ യുപിഎസ്‌സി പരീക്ഷകളില്‍ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. പൂജയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ ജൂലൈ 30ന് വൈകുന്നേരം 3.30 വരെ യുപിഎസ്‌സി സമയം അനുവദിച്ചിരുന്നു. എന്നാല്‍ യുപിഎസ്‌സി അനുവദിച്ച സമയപരിധിയ്ക്കുള്ളില്‍ പ്രതികരിക്കാന്‍ പൂജ തയ്യാറായിരുന്നില്ല.

പൂജ ഖേദ്കര്‍ 2022ല്‍ പരീക്ഷ എഴുതാനായി വ്യാജ ഒബിസി-ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതായാണ് കണ്ടെത്തിയത്. ഇതോടൊപ്പം സമര്‍പ്പിച്ച അപേക്ഷയില്‍ മാതാപിതാക്കളുടെ പേരും മാറ്റിയിരുന്നു. കൂടുതല്‍ തവണ പരീക്ഷ എഴുതാനായാണ് ഇവര്‍ ഇത്തരത്തില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

Latest Stories

സ്റ്റാർലിങ്ക് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ; ഇന്ത്യയ്ക്കുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു

IPL 2025: റിയാന്‍ പരാഗിനെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമായിരുന്നു, ഞാന്‍ ആ ടീമിലുണ്ടായിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

കോണ്‍ഗ്രസിന്റെ മോശം 'സ്‌ട്രൈക്ക് റേറ്റില്‍' ബിഹാറിലെ യോഗങ്ങള്‍; ആ തെറ്റ് ആവര്‍ത്തിക്കരുത്!

'കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, ഇടക്കാല ഉത്തരവ് നാളെത്തെ വാദം കൂടി കേട്ട ശേഷം'; സുപ്രീംകോടതി നിർദേശങ്ങൾ ഇങ്ങനെ

"ഹിന്ദു ബോർഡുകളിൽ മുസ്‌ലിങ്ങൾ ഉണ്ടാകുമോ? അത് തുറന്നു പറയൂ": കേന്ദ്രത്തോട് സുപ്രീം കോടതി

ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി.. അത്രത്തോളം ബുദ്ധിമുട്ടായിരുന്നു: ദിയ മിര്‍സ

INDIAN CRICKET: ഐപിഎലോടെ കളി മതിയാക്കുമോ, ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമോ, ഒടുവില്‍ മൗനം വെടിഞ്ഞ് രോഹിത് ശര്‍മ്മ

ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മെയ് 14 ന്

മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമത്തിനെതിരായ ഹർജി; സുപ്രീം കോടതി മെയ് 14ന് വാദം കേൾക്കും