സഞ്ജീവ് ഭട്ട് കേസ്: ഒന്നര പതിറ്റാണ്ടിനിടയില്‍ ഗുജറാത്തില്‍ നടന്നത് 180 കസ്റ്റഡി മരണങ്ങള്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കണക്കുകള്‍

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 30 വര്‍ഷം പഴക്കമുള്ള കേസില്‍ ജീവപര്യന്തം തടവിന് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ട ഗുജറാത്തില്‍, ഇക്കാലയളവില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ഇക്കാര്യത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

2001 മുതല്‍ 16 വര്‍ഷത്തിനിടെ ഗുജറാത്തില്‍ റിപ്പോര്‍ട്ടു ചെയ്തത് 180 കസ്റ്റഡി മരണങ്ങളാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ കസ്റ്റഡി മരണ കേസുകളിലൊന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

രാജ്യവ്യാപകമായുള്ള കണക്കു നോക്കുകയാണെങ്കില്‍ ഇക്കാലയളവിലുണ്ടായ 1557 കസ്റ്റഡി മരണങ്ങളില്‍ 26 പൊലീസുകാര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുള്ള കോടതി വിധി വന്ന സാഹചര്യത്തിലാണ് കസ്‌ററഡി മരണക്കണക്കുകളും തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും ചര്‍ച്ചയാകുന്നത്.

1990 നവംബറില്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരിക്കെയാണ് കേസിനാസ്പദമായ വൈഷ്ണവി എന്നയാള്‍ കസ്‌ററഡിയില്‍ മരിക്കുന്നത്. ബി. ജെ. പി നേതാവ് എല്‍. കെ അദ്വാനിയുടെ രഥയാത്രയുമായി ബന്ധപ്പെട്ട് നടന്ന ഭാരത് ബന്ദിനിടെ കലാപം അഴിച്ചു വിട്ടതിന്റെ പേരില്‍ വൈഷ്ണവി ഉള്‍പ്പെടെ 133 പേരെ സഞ്ജീവ് ഭട്ടും മറ്റ് ഉദ്യോഗസ്ഥര്‍മാരും കസ്റ്റഡിയിലെടുത്തിരുന്നു.

ഒമ്പതു ദിവസമാണ് വൈഷ്ണവി കസ്റ്റഡിയില്‍ കഴിഞ്ഞത്. ജാമ്യത്തില്‍ ഇറങ്ങി പത്തു ദിവസത്തിനുശേഷം അദ്ദേഹം മരിക്കുകയായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റെക്കോഡുകളിലുള്ളത്.

Latest Stories

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച നടക്കുന്നു

'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍

ഇതാണ് വീട് പണിത അതിഥി തൊഴിലാളികള്‍; സന്തോഷം പങ്കുവച്ച് അര്‍ച്ചന കവി

സുരക്ഷ വീഴ്ചകൾ മറച്ചുവെക്കുന്നു, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഭിന്നത വിതക്കുന്നു; പഹൽഗാം വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്