കമല്‍ ഹാസന്റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി 21 ന്

തമിഴകം പിടിക്കാന്‍ രാഷ്ട്രീയ ഗോദയില്‍ ഇനി കമല്‍ ഹാസനും. താരം പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21 ന് പ്രഖ്യാപിക്കും. ഇതോടെ താരം ഔദ്യോഗികമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കും. അന്നു തന്നെ സംസ്ഥാന പര്യടനം നടത്തുമെന്നും കമല്‍ ഹാസന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. പര്യടനം ആരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ രാമനാഥപുരത്തു നിന്നാണ്. പല ഘട്ടങ്ങളായി് പര്യടനം നടത്താനാണ് തീരുമാനം. രാമനാഥപുരത്ത് നിന്നു തുടങ്ങുന്ന പര്യടനം മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നീ ജില്ലകളിലൂടെ കടന്നു പോകും.

ഫെബ്രുവരി 21 ന് പര്യടനത്തിന്റെ ഉദ്ഘടാന വേളയില്‍ പാര്‍ട്ടിയുടെ പേരും നയവും വ്യക്തമാക്കുമെന്നും താരം അറിയിച്ചു. താരത്തിന്റെ യാത്ര തമിഴ്നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനു കൊുകാര്യസ്ഥതയ്ക്കും എതിരെയാണ്. മുമ്പ് അഴിമതിയെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാനും ജനങ്ങളുമായി ആശയവിനിയമം നടത്താനുമായി താരം പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിരുന്നു. ജനങ്ങള്‍ക്ക് ഒപ്പം തന്റെ ചിന്തയും പ്രവൃത്തിയും നില്‍ക്കുമെന്നു താരം വ്യക്തമാക്കി.

63 ാം പിറന്നാള്‍ ആഘോഷ വേദിയിലായിരുന്നു താരം ആപ്പ് അവതരിപ്പിച്ചത്. അന്നു പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് പലരും വിചാരിച്ചത്. പക്ഷേ താരം പറഞ്ഞത് ഇനിയും ഒരുപാട് കാര്യങ്ങള്‍ മനസിലാക്കണമെന്നായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ യാത്ര. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കണം. അവരുടെ ക്ഷേമത്തിനു വേണ്ടിയുള്ള ഭരണമാണ് ലക്ഷ്യമെന്നും താരം പത്രക്കുറിപ്പില്‍ അറിയിച്ചു.

നേരെത്ത സൂപ്പര്‍ താരം രജനികാന്തും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിരുന്നു. ചെന്നൈയില്‍ നടന്ന ആരാധകസംഗമത്തിലായിരുന്നു രജനീകാന്ത് തന്റെ രാഷ്ട്രീയപ്രവേശനവിഷയത്തില്‍ നിര്‍ണായക തീരുമാനം പ്രാഖ്യാപിച്ചത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള കടപ്പാട് മൂലമെന്നും രജനി പറഞ്ഞിരുന്നു.