75 വയസാകുന്നതോടെ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്ന പരാമർശം; കെജ്‌രിവാളിന് മറുപടിയുമായി അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത വർഷം 75 വയസാകുന്നതോടെ റിട്ടയർ ചെയ്യേണ്ടി വരുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയിൽ അത്തരത്തിൽ ഒരു ആശയക്കുഴപ്പമില്ലെന്നും ഇത്തവണയും ഭാവിയിലും മോദി തന്നെ തുടരുമെന്ന് അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. 75 വയസു കഴിഞ്ഞാൽ പദവി ഒഴിയണമെന്ന് ബിജെപിയുടെ ഭരണഘടനയിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

‘അരവിന്ദ് കെജ്‌രിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് ബിജെപിയുടെ ഭരണഘടനയിൽ അത്തരത്തിൽ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂർത്തിയാക്കും. ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. ബിജെപിയിൽ അത്തരത്തിൽ യാതൊരു ആശങ്കയും നിലനിൽക്കുന്നില്ല’ അമിത് ഷാ പറഞ്ഞു.

മദ്യനയക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന അരവിന്ദ് കെജ്‌രിവാൾ ജാമ്യം ലഭിച്ച് പുറത്തു വന്നതിന് പിന്നാലെ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് പ്രചരണ വിഷയം തന്നെ മാറ്റി മറിച്ച ചോദ്യം ഉന്നയിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ കുറിച്ചു ചോദ്യമുന്നയിക്കുന്നവരോടു തിരിച്ചു ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന മുഖവുരയോടെയാണു കെജ്‌രിവാൾ വിഷയം ഉന്നയിച്ചത്. ‘ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി. മോദിക്ക് അടുത്ത വർഷം സെപ്റ്റംബർ 17ന് 75 വയസ് തികയും. 75 വയസു പിന്നിട്ടവർ ഒഴിയണമെന്ന വ്യവസ്ഥ അദ്ദേഹം തന്നെ 2014 ൽ കൊണ്ടുവന്നു. അമിത് ഷായ്ക്കു വേണ്ടിയാണ് അദ്ദേഹം വോട്ടുതേടുന്നത്. മോദി നൽകുന്ന ഗാരന്റികൾ അമിത് ഷായ്ക്കു പൂർത്തിയാക്കാൻ കഴിയുമോ?’- എന്നായിരുന്നു കേജ്‌രിവാളിന്റെ ചോദ്യം.

75 വയസു പിന്നിട്ടവർ ഒഴിയണമെന്ന വ്യവസ്ഥയിൽ എൽകെ അഡ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ എന്നിവരെല്ലാം വിരമിച്ചുവെന്നും ജയിച്ചാലും മോദി അടുത്ത വർഷം വരെ മാത്രമേ പ്രധാനമന്ത്രി പദത്തിലുണ്ടാകുവെന്നും മോദി വോട്ടു തേടുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണെന്നും കെജ്‌രിവാൾ പറഞ്ഞു. അതിനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒതുക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നതായും കെജ്‌രിവാൾ ആരോപിച്ചു.

ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണു അമിത് ഷാ മറുപടി നൽകിയത്. ഇന്നലെ രാവിലെ ഹൈദരാബാദിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സമാന വിഷയം ഉന്നയിച്ചിരുന്നു. മോദി 75–ാം വയസ്സിൽ വിരമിക്കാൻ തയാറാണോയെന്നായിരുന്നു ചോദ്യം.

Latest Stories

IPL 2025: ആർക്കാടാ എന്റെ ധോണിയെ കുറ്റം പറയേണ്ടത്, മുൻ ചെന്നൈ നായകന് പിന്തുണയുമായി ക്രിസ് ഗെയ്‌ൽ; ഒപ്പം ആ സന്ദേശവും

വഖഫ് ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി; തീരുമാനം പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍

CSK UPDATES: ആ കാര്യങ്ങൾ ചെയ്താൽ ചെന്നൈയെ തോൽപ്പിക്കാൻ ടീമുകൾ പാടുപെടും, ഋതുരാജ് ഉടനടി ആ തീരുമാനം എടുക്കുക; ടീമിന് ഉപദേശവുമായി ക്രിസ് ശ്രീകാന്ത്

അച്ഛന്റെ ലെഗസി പിന്തുടര്‍ന്ന് അവന്‍; സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്, അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്