ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി കൃഷിയിടത്തിൽ പ്രസവിച്ചു. മധ്യപ്രദേശിലെ ദിന്ദോരി ജില്ലയിലാണ് സംഭവം. ഗർഭസ്ഥ ശിശു മരിച്ചെന്ന കാരണത്താലാണ് ആശുപത്രി അധികൃതർ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചത്.
കഴിഞ്ഞ ദിവസം അർധരാത്രി 12 ന് ഭർതൃപിതാവിനും ഭർതൃസഹോദരിക്കുമൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്. പുലർച്ചെ മൂന്നിന് യുവതിക്ക് പ്രസവവേദന ആരംഭിച്ചു. എന്നാൽ നഴ്സ് ഇവരെ ശുശ്രൂഷിക്കാൻ തയാറായില്ല. കുട്ടിമരിച്ചെന്ന കാരണത്താൽ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
Read more
ആശുപത്രിയിൽ നിന്നും പുറത്തായ യുവതിക്ക് രാവിലെ ഒമ്പതോടെ വീണ്ടും പ്രസവേദന ആരംഭിച്ചു. ഇതോടെ നാട്ടുകാരായ സ്ത്രീകളാണ് യുവതിക്ക് സൗകര്യം ചെയ്തു നൽകിയത്. സാരി ഉപയോഗിച്ച് കെട്ടിമറച്ചസ്ഥലത്താണ് ഇവർ പ്രസവിച്ചത്. പിന്നീട് ബന്ധുക്കൾ വാഹനം എത്തിക്കുകയും യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.