കര്‍ണാടക മുഖ്യമന്ത്രി ഹിന്ദുക്കളെ കൊല്ലുകയാണെന്ന ആരോപണവുമായി യോഗി

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുകയാണെന്ന ആരോപണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിദ്ധരാമയ്യ വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുകയാണ്. ഇതിനു പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമുണ്ട്.

ബിജെപി പുറത്തുവിട്ട വീഡിയോയിലാണ് യോഗി സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസിനും എതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നിയിച്ചത്. ഈ വീഡിയോ ബിജെപി ട്വിറ്ററില്‍ പങ്കുവച്ചു. സിദ്ധരാമയ്യ ബിജെപിയെ വിമര്‍ശിച്ച അവസരത്തില്‍ താന്‍ ഹിന്ദുവാണെന്ന പരമാര്‍ശം നടത്തിയിരുന്നു. ഇൗ വാക്കുകള്‍ക്ക് എതിരെയാണ് യോഗി രംഗത്തുവരുന്നത്. കര്‍ണാടകയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട 12 ഹിന്ദുക്കളുടെ ദൃശ്യങ്ങളും ബിജെപി വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.

ആര്‍എസ്എസ്സിലും ബിജെപിയിലും ഉള്ളത് മനുഷ്യത്വമില്ലാത്തവരാണെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആര്‍എസ്എസ്സിലും ബിജെപിയിലും പ്രവര്‍ത്തിക്കുന്നവര്‍ ഹിന്ദുത്വ തീവ്രവാദികളാണ്. ഞാനും ഹിന്ദുവാണ്. പക്ഷേ അവരെ പോലെ മനുഷ്യത്വമില്ലാത്ത ഹിന്ദു അല്ല. അതാണ് അവരുമായി എനിക്കുള്ള വ്യത്യാസമെന്നു സിദ്ധരാമയ്യ പറഞ്ഞു. ഇതിനു എതിരെയാണ് യോഗി ആദത്യനാഥ് രംഗത്തു വന്നിരിക്കുന്നത്.