അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമെന്ന് ഉത്തര കൊറിയ

 

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമെന്ന് ഉത്തര കൊറിയ. തങ്ങളുടെ ആണവ ആക്രമണം തടുക്കുന്നതിനു വേണ്ടിയാണ് ട്രംപ് ഏഷ്യയില്‍ തങ്ങുന്നതെന്നും ഉത്തര കൊറിയ പറഞ്ഞു. ഒറ്റപ്പെട്ട രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരായി മറ്റു രാജ്യങ്ങള്‍ ഐക്യത്തോടെ പ്രതിരോധിക്കണമെന്നും അടുത്തിടെ ചില രാജ്യങ്ങള്‍ നടത്തിയ ആണവപരീക്ഷണം ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ട്രംപ് പറഞ്ഞിരുന്നു.

സ്വേച്ഛാധിപതിയുടെ വളഞ്ഞ ബുദ്ധിയുടെ പിടിയില്‍ അകപ്പെടരുതെന്നും വിയറ്റ്‌നാമിലെ ഡനാങ്ങില്‍ നടക്കുന്ന ഏഷ്യ-പസഫിക് ചര്‍ച്ചയില്‍ ട്രംപ് ഉത്തര കൊറിയയെ ഉദ്ദേശിച്ച് സൂചിപ്പിക്കുകയും ചെയ്തു. ഇതിന് മറുപടിയായാണ് ട്രംപിനെതിരെ ഉത്തര കൊറിയ രംഗത്തുവന്നത്. ഒരു വിധത്തിലുമുള്ള ഭീഷണിയിലൂടെ തങ്കളെ ഭയപ്പെടുത്താനാകില്ലെന്നായിരുന്നു ഇതിനുള്ള ഉത്തര കൊറിയയുടെ മറുപടി.