ഇന്ത്യൻ രൂപയ്ക്ക് റെക്കോഡ് തകർച്ച; ഡോളർ നിരക്ക് 79.04 രൂപയായി

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഡോളറിന്റെ വില 79.04 രൂപയായി ഉയർന്നു. ആദ്യമായാണ് ഡോളറിന് 79 രൂപയ്ക്ക് മുകളിലെത്തുന്നത്. അസംസ്കൃത എണ്ണയുടെ വില വർധനയും യുഎസ് ഗവൺമെന്റ് ഇടപെടലുകളിലൂടെ ഡോളർ കരുത്തുനേടുന്നതുമാണ് രൂപയുടെ മൂല്യം ഇ‌ടിയാൻ കാരണം. പണപ്പെരുപ്പം നിയന്ത്രിക്കാൻ യു എസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതോടെയാണ് ഡോളർ ശക്തിയാർജിച്ചത്.

ഇന്ന് 78.86 നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. 18 പൈസയുടെ ഇടിവോടെ 79.03ലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. വിനിമയത്തിനിടെ 79.05 വരെ താഴ്ന്നിരുന്നു.

ചൊവ്വാഴ്ച 48 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 78.85 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് ഇന്നലെ വിനിമയം അവസാനിച്ചത്. ഇന്നും റെക്കോര്‍ഡ് തിരുത്തുകയായിരുന്നു.അടുത്തു തന്നെ രൂപയുടെ മൂല്യം 80 കടന്നേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. ഇതാണ് രൂപയുടെ മൂല്യത്തെ മുഖ്യമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Latest Stories

കത്തോലിക്ക സഭയുടെ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് ആരംഭിക്കും; സിസ്റ്റീന്‍ ചാപ്പല്‍ താത്കാലികമായി അടച്ചു

വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

IPL 2025: പൗർഫുൾ പീപ്പിൾ മേക്ക്സ് പ്ലേസസ്‌ പൗർഫുൾ, അത് ഒരാൾ ഉള്ളതുകൊണ്ട് മാത്രം നേടിയതല്ല; ആ ടീമിന്റെ പ്രകടനം സൂപ്പർ: സഞ്ജയ് മഞ്ജരേക്കർ

വേടന് ലഹരി കേസിന് പിന്നാലെ കുരുക്ക് മുറുകുന്നു; വനം വകുപ്പ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

IPL 2025: ഇന്ത്യയും ഓസ്‌ട്രേലിയയും ഒകെ തീരും, എല്ലാത്തിനെയും തീർത്ത് ചൈന ഒളിമ്പിക്സ് ക്രിക്കറ്റിൽ സ്വർണം നേടും; പ്രവചനവുമായി സ്റ്റീവ് വോ

'എനിക്ക് അവനല്ലാതെ മറ്റാരുമില്ല': കശ്മീരിലെ കുപ്‌വാരയിൽ അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയ ഗുലാം റസൂൽ മഗ്രെയുടെ അമ്മ

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍ക്കും വിരമിക്കലില്ല; ശ്രീമതി ടീച്ചര്‍ കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നത് പാര്‍ട്ടി തീരുമാനമാണെന്ന് കെകെ ശൈലജ

വീട്ടിലെ പുതിയ അംഗം..; കുഞ്ഞിനെ ലാളിച്ച് ശ്രീലീല, ചര്‍ച്ചയായി ചിത്രം

RR UPDATES: രാജസ്ഥാന്റെ സങ്കടത്തിനിടയിലും ആ ആശ്വാസ വാർത്ത നൽകി സഞ്ജു സാംസൺ, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തുഷാര കൊലക്കേസ്; പട്ടിണിക്കൊലയിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ