'ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിനത്തില്‍നിന്ന് വിരമിക്കും'; കളമൊഴിയാന്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കും. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നസീബ് ഖാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

കായികരംഗത്ത് അഫ്ഗാനിസ്ഥാന്റെ പ്രശസ്തിയിലേക്കുള്ള ഉയര്‍ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരില്‍ ഒരാളാണ് നബി. 165 ഏകദിന മത്സരങ്ങളില്‍നിന്ന് രാജ്യത്തെ പ്രതിനിധീകരിച്ച് 27.3 റണ്‍സ് ശരാശരിയില്‍ 3549 റണ്‍സ് ഈ 39-കാരന്‍ നേടിയിട്ടുണ്ട്. കൂടാതെ 171 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിനുള്ള അദ്ദേഹത്തിന്റെ സംഭാവന സമാനതകളില്ലാത്തതാണ്, വിരമിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ അഭാവം തീര്‍ച്ചയായും അനുഭവപ്പെടും. ഇതേക്കുറിച്ച് സംസാരിച്ച നസീബ് ഖാന്‍ ഏകദിനത്തില്‍നിന്ന് വിരമിക്കുമെന്ന് നബി സ്ഥിരീകരിച്ചുവെന്നും എന്നാല്‍ ടി20യില്‍ തുടരുമെന്നും നസീബ് ഖാന്‍ അഭിപ്രായപ്പെട്ടു.

അതെ, ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം നബി ഏകദിനത്തില്‍ നിന്ന് വിരമിക്കും. അദ്ദേഹം തന്റെ ആഗ്രഹം ബോര്‍ഡിനെ അറിയിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിന കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യും. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷവും അദ്ദേഹം തന്റെ ടി20 കരിയര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അതാണ് ഇതുവരെയുള്ള പ്ലാന്‍- നസീബ് ഖാന്‍ പറഞ്ഞു.

Latest Stories

RCB VS DC: ഒരു ദിവസം പോലും ഓറഞ്ച് ക്യാപ്പ് തലേൽ വെക്കാൻ അയാൾ സമ്മതിച്ചില്ല; സൂര്യകുമാറിന്റെ കൈയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി

RCB VS DC: ബാറ്റിങ് ആയാലും ബോളിംഗ് ആയാലും എന്നെ തൊടാൻ നിനകൊണ്ടോന്നും പറ്റില്ലെടാ പിള്ളേരെ; കൃണാൽ പാണ്ട്യയുടെ പ്രകടനത്തിൽ ആരാധകർ ഹാപ്പി

RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി