ഇംഗ്ലണ്ടിന്റെ തലയെടുത്ത് ട്രാവിസ് ഹെഡ്; വെടിക്കെട്ട് ബാറ്റിംഗിൽ ഓസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിന്റെ ബലത്തിൽ കങ്കാരുപ്പടയ്ക്ക് ഏഴു വിക്കറ്റ് ജയം. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും, മാർനസ് ലബുഷെയ്നിന്റെ അർധ സെഞ്ച്വറിയുമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ആദ്യം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 49.4 ഓവറിൽ 315 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ആറ് ഓവറുകൾ ബാക്കി നിൽക്കേ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ആ സ്കോർ മറികടന്നു.

ഇംഗ്ലണ്ടിന് വേണ്ടി തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തിയത് ഓപണർ ബെൻ ഡക്കറ്റ് ആയിരുന്നു. അദ്ദേഹം 95 റൺസ് നേടി മുൻപിൽ നിന്നും ടീമിനെ നയിച്ചു. അദ്ദേഹത്തിന് മികച്ച പിന്തുണ നൽകിയത് വിൽ ജാക്ക്‌സ് ആണ്. താരം 62 റൺസും നേടി. ഇവരുടെ ഇന്നിങ്‌സ് ആണ് ഇംഗ്ലണ്ടിനെ 300 നു മുകളിൽ എത്തിക്കാൻ സഹായിച്ചത്. ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 39, ടോം ബെഥൽ 35 എന്നിവരും ബേദപെട്ട പ്രകടനം നടത്തി. മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആദം സാമ്പായും, ട്രാവിസ് ഹെഡും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ഒപ്പം മാർനസ് ലബുഷെയ്ൻ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിൽ ഓപണർ ട്രാവിസ് ഹെഡ് തുടക്കം മുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് നടത്തിയത്. 129 പന്തിൽ 20 ഫോറുകളും. അഞ്ച് സിക്സറുകളുമടക്കം 154 റൺസ് ആണ് നേടിയത്. അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണ് ഇത്. ഹെഡിന് മികച്ച പിന്തുണ നൽകിയ മാർനസ് ലബുഷെയ്ൻ 61 പന്തിൽ ഏഴു ഫൊറും, രണ്ട് സിക്സറുകളുമടക്കം 77 റൺസ് എടുത്തു. നാലാം വിക്കറ്റിൽ 148 റൺസിന്റെ പാർട്ണർഷിപ്‌ ആണ് താരങ്ങൾ നേടിയത്.

Read more

മിച്ചൽ മാർഷ് 10 റൺസും, സ്റ്റീവ് സ്മിത്ത് 32 റൺസും, കാമെറോൺ ഗ്രീൻ 32 റൺസും നേടി പുറത്തായി. പരമ്പരയിലെ 3 ഏകദിന മത്സരങ്ങളിൽ രണ്ടാം മത്സരം നാളെയാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.