ഗംഭീർ ആഗ്രഹിച്ചത് ആ താരത്തെ ടീമിൽ കിട്ടാൻ, പക്ഷെ സംഭവിച്ചത്....; സെലക്ഷനിൽ സംഭവിച്ചത് ഇങ്ങനെ

ശ്രീലങ്കൻ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് ശേഷം പല ആരാധകരും ടീം സെലക്ഷൻ കണ്ട് ശരിക്കും അച്ഛച്ചര്യപെട്ടു. ഏറ്റവും വലിയ സംസാര വിഷയം സൂര്യകുമാർ യാദവിനെ പുതിയ ക്യാപ്റ്റനായി ഉയർത്തിയതാണ്. 2024ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നിട്ടും ദേശീയ സെലക്ടർമാർ ഹാർദിക് പാണ്ഡ്യയെ അവഗണിച്ചു.

ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റിയാൻ പരാഗിൻ്റെ സെലെക്ഷൻ പലർക്കുമൊരു അത്ഭുതം ആയിരുന്നു. അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് അസം ബാറ്റിംഗ് ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും ശ്രീലങ്കൻ പരമ്പരയിലെ ടി 20 ടീമിലും തൻ്റെ സ്ഥാനം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മറുവശത്ത്, ഗംഭീര പ്രകടനം നടത്തിയിട്ടും റുതുരാജ് ഗെയ്‌ക്‌വാദിനെയും അഭിഷേക് ശർമ്മയെയും ഒഴിവാക്കി.

പുതിയ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് തിലക് വർമ്മയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ പരിക്ക് കാരണം പരാഗിനൊപ്പം ഉറച്ചുനിൽക്കാൻ തീരുമാനമെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച പ്രകടനമാണ് തിലക് നടത്തിയിട്ടുള്ളത്.

“പരാഗ് കഴിവുള്ളവനാണ്, അവൻ്റെ മനോഭാവം മാറിയിരിക്കുന്നു. പന്തെറിയാനും മികച്ച ഫീൽഡറുമാണ്. ഭാവിയിലേക്ക് അവനെ തയ്യാറാക്കാൻ സെലക്ടർമാർ ആഗ്രഹിക്കുന്നു, ”ഒരു സോഴ്സ് പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ ടി20 ജൂലൈ 27 ന് നടക്കും.