ബോളിങ്ങിൽ വിസ്മയം തീർത്ത് ഇന്ത്യ; ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് 231 റൺസ് വിജയ ലക്ഷ്യം

ഇന്ത്യൻ ടീമിന്റെ നേടും തൂൺ എന്ന് പറയുന്നത് ബോളിങ് യൂണിറ്റ് ആണ്. മികച്ച രീതിയിൽ പ്രകടനം കാഴ്ച വെക്കുന്ന താരങ്ങൾ ഉള്ളപ്പോൾ ശ്രീലങ്കയ്ക്ക് പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാണ്. ഇന്ന് ആരംഭിച്ച ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 230 റൺസിന്‌ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് വിജയലക്ഷ്യം 231 റൺസ് ആണ്. ഇന്നത്തെ മത്സരത്തിൽ മികച്ച ബോളിങ് കാഴ്ച വെച്ച താരങ്ങൾ ആണ് അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, അർശ്ദീപ് സിങ്, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ. ടി-20 യിലെ പോലെ ഏകദിനത്തിലും ഇന്ത്യയ്ക്ക് ഓൾറൗണ്ടർസിന് പ്രാധാന്യം നൽകിയിരിക്കുകയാണ് പരിശീലകൻ ഗൗതം ഗംഭീർ. മത്സരത്തിൽ വൈസ് ക്യാപ്റ്റൻ ശുഭമന് ഗില്ലിനു ബോളിങിൽ അവസരം നൽകിയിരുന്നു. പക്ഷെ അദ്ദേഹം ഒരു ഓവറിൽ 14 റൺസ് ആണ് വഴങ്ങിയത്.

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലലഗെ 65 പന്തിൽ നിന്നും 67 റൺസ് എടുത്ത് ടീമിന്റെ ടോപ് സ്കോറെർ ആയി. കൂടാതെ പത്തും നിസംഗ 75 പന്തിൽ നിന്നും 56 റൺസ് നേടി മികച്ച പ്രകടനവും നടത്തി. ടീമിൽ മറ്റാർക്കും വലിയ സ്കോർ ഉയർത്താൻ സാധിച്ചിരുന്നില്ല. ഹസാരെങ്ക മാത്രമായിരുന്നു 35 പന്തിൽ 24 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. മികച്ച ബാറ്റിംഗ് പ്രകടനം നടത്താൻ ശ്രീലങ്കൻ താരങ്ങൾക്ക് സാധിച്ചിരുന്നില്ല. ഇന്ത്യൻ ബോളിങ് യൂണിറ്റിനോട് കഷ്ടിച്ച് മാത്രമാണ് ഇവർക്ക് പിടിച്ച് നിൽകാനായത്. ഇന്ത്യയ്ക്ക് വേണ്ടി ബോളർ അർശ്ദീപ് സിങ് എട്ട് ഓവറിൽ 47 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി. കൂടാതെ അക്‌സർ പട്ടേൽ 10 ഓവറുകളിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി.

ഇന്ത്യൻ ടീമിന്റെ കരുത്ത് വെച്ച് ഇന്നത്തെ മത്സരം മികച്ച രീതിയിൽ വിജയിക്കാൻ സാധിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ടീമിൽ 8 ബാറ്റ്‌സ്മാൻമാരുടെ മികവ് ഇന്ത്യയ്ക്ക് ഉണ്ട്. അത് കൊണ്ട് തന്നെ ശ്രീലങ്കയ്ക്ക് ഈ കളി വിജയിക്കുവാൻ സാധ്യത കുറവായിരിക്കും. വിശ്രമം അനുവദിക്കപ്പെട്ട താരങ്ങൾ ആണ് രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവർ. ഇരു താരങ്ങൾക്കും പകരക്കാരായി ഗൗതം ഗംഭീർ കണ്ടെത്തിയ താരങ്ങളാണ് അർശ്ദീപ് സിങ്ങും, വാഷിംഗ്‌ടൺ സുന്ദറും. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ടി20 പരമ്പര തൂത്തുവാരിയതുപോലെ ഏകദിന പരമ്പരയും ഇന്ത്യക്ക് തൂത്തുവാരാനാകുമെന്ന് ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം