ടി20 ലോകകപ്പ് 2024 മത്സരങ്ങൾ യുഎസ്എയിൽ ആതിഥേയത്വം വഹിച്ചതിന് പിന്നൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് ഏകദേശം 20 ദശലക്ഷം യുഎസ് ഡോളറിൻ്റെ (167 കോടി രൂപ) നഷ്ടമുണ്ടായതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കൊളംബോയിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ഐസിസി വാർഷിക സമ്മേളനത്തിൽ ഇത് പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായിരിക്കുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ഈ വിഷയം വാർഷിക പൊതുയോഗത്തിൻ്റെ (എജിഎം) ഒമ്പത് പോയിൻ്റ് അജണ്ടയുടെ ഭാഗമല്ലെങ്കിലും, ഇത് “പോസ്റ്റ് ഇവൻ്റ് റിപ്പോർട്ട്” ആയി ചർച്ച ചെയ്യുമെന്ന് റിപ്പോർട്ട് പറയുന്നു. ന്യൂയോർക്കിൽ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരം ഉൾപ്പെടെ ടൂർണമെൻ്റിൻ്റെ ഒരു പ്രധാന ഭാഗം യുഎസ്എയിലാണ് നടന്നത്.
ഗ്രെഗ് ബാർക്ലേയെ മാറ്റി ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചെയർമാനായി നിയമിക്കുന്നതാണ് എജിഎമ്മിൽ ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു പ്രധാന വിഷയം. പിടിഐ റിപ്പോർട്ട് അനുസരിച്ച്, ഐസിസിയിലെ എല്ലാവരുടെയും താൽപ്പര്യമുള്ള പ്രധാന മേഖലകളിലൊന്ന് ഷാ ലോക ബോഡിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുമ്പോഴാണ് എന്ന് ഐസിസി വൃത്തങ്ങൾ പറഞ്ഞു.
ഭരണഘടന അനുസരിച്ച് 2025-ൽ ഇന്ത്യൻ ബോർഡിലെ കൂളിംഗ് ഓഫ് പിരീഡ് ആരംഭിക്കുന്നതിന് മുമ്പ് ബിസിസിഐ സെക്രട്ടറിയായി അദ്ദേഹത്തിന് ഒരു വർഷം ബാക്കിയുണ്ട്. എന്നിരുന്നാലും ഷായെ സംബന്ധിച്ച് മുന്നോട്ട് ഉള്ള കാലത്ത് അദ്ദേഹത്തിന് ഐസിസിയുടെ തലപ്പത്ത് എത്താനാണ് താത്പര്യം.
Read more
രാഹുൽ ദ്രാവിഡിന് പകരക്കാരനായ ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴിൽ ശ്രീലങ്കയ്ക്കെതിരായ വൈറ്റ് ബോൾ മത്സരങ്ങൾക്കായി പുതിയ ടീമിനെ തയ്യാറാക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ടീം ഇന്ത്യ. 2024ലെ ഐസിസി ടി20 ലോകകപ്പോടെയാണ് ദ്രാവിഡിന്റെ മുഖ്യപരിശീലകന്റെ കാലാവധി അവസാനിച്ചത്.