IPL 2024: ദൈവത്തിന്റെ പോരാളികളെ കൊന്ന് തള്ളി കമ്മിൻസും പിള്ളേരും, വിറച്ചിട്ടും വീഴാതെ ഹൈദരാബാദ്; എന്ത് ചെയ്തിട്ടും ശരിയാകാതെ ഹാർദിക്

ഐപിഎൽ 17ാം സീസണിലെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 32 റൺസ് തോൽവി . ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ റെക്കോർഡ് പുസ്തകത്തിലെ സകല കണക്കുകളും തിരുത്തിക്കുറിച്ച മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 277 റൺസ് പിന്തുടർന്ന മുംബൈ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. 34 പന്തിൽ 64 റൺസ് എടുത്ത തിലക് വർമയും 13 പന്തിൽ 34 റൺസ് എടുത്ത ഇഷാൻ കിഷനും അവസാനം ഇറങ്ങി 22 പന്തിൽ 42 നേടിയ ടിം ഡേവിഡും പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല.

രോഹിത് ശർമ്മ 12 ബോളിൽ 26 റൺസെടുത്തു. നമാൻ ദിർ 14 ബോളിൽ 30, ഹാർദ്ദിക് പാണ്ഡ്യ 20 ബോളിൽ 24എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ബാറ്റിംഗിങ്ങിന് അനുകൂലമായ ട്രാക്കിൽ മുംബൈ ബാറ്ററുമാരും വേഗത്തിൽ റൺ സ്കോർ ചെയ്യാൻ ശ്രമിച്ചെങ്കിലും പലർക്കും വ്യക്തിഗത സ്കോർ ഉയർത്താൻ സാധിക്കാത്തത് നഷ്ടമായി പോയി ടീമിന്.

അവസാന 2 ഓവറിൽ മുംബൈയ്ക്ക് ജയിക്കാൻ 54 റൺസ് വേണമെന്നിരിക്കെ 19 ആം ഓവർ അതിമനോഹമാരായി എറിഞ്ഞ നായകൻ കമ്മിൻസ് ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ചിരുന്നു. ബോളിങ്ങിൽ സംഭവിച്ച തന്ത്രങ്ങളിൽ പതാക പിഴവുകളാണ് തോൽവിക്ക് കാരണമായത് എന്ന് യാതൊരു സംശയാവും ഇല്ലാതെ പറയാം . ഹൈദരാബാദിനായി കമ്മിൻസ്, ജയദേവ് ഉനദ്കട്ട് എന്നിവർ രണ്ട് വിക്കറ്റുകൾ നേടി തിളങ്ങി.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് ഹൈദരാബാദാണ് അടിച്ചെടുത്തത്. ട്രാവിസ് ഹെഡ് (24 പന്തിൽ 62), അഭിഷേക് ശർമ (23 പന്തിൽ 63), ഹെന്റിച്ച് ക്ളാസൻ (34 പന്തിൽ 80), എയ്ഡൻ മാർക്രം (28 പന്തിൽ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് റെക്കോർഡ് സ്‌കോർ സമ്മാനിച്ചത്. മുമ്പ് ആർസിബി നേടിയ 263 ആയിരുന്നു ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ടോട്ടൽ. വലിയ നേട്ടങ്ങളോ കിരീടങ്ങളോ ഒന്നും ഇല്ലാത്ത ആർസിബി ആരാധകർ ആകെ ഉയർത്തിയിരുന്ന നേട്ടം ഇത് മാത്രമായിരുന്നു. ഇപ്പോഴിതാ അതും നഷ്ടപ്പെട്ടിരിക്കുന്നു.