രോഹിത് ശര്‍മ്മയല്ല, ടി20 ലോകകപ്പ് വിജയത്തില്‍ ഏറ്റവും നിര്‍ണായക പങ്ക് വഹിച്ച കളിക്കാരന്‍ ആരെന്ന് പറഞ്ഞ് കോഹ്‌ലി

2024ലെ ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഏഴ് റണ്‍സിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം ചൂടി. മത്സരത്തില്‍ വിരാട് കോഹ്‌ലി പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ജസ്പ്രീത് ബുംറയാണ് ടൂര്‍ണമെന്റിലെ പ്ലെയര്‍ ഓഫ് ദി മാച്ച്. ടൂര്‍ണമെന്റില്‍ ബുംറ 15 വിക്കറ്റ് വീഴ്ത്തി.

ടൂര്‍ണമെന്റിലെ മിന്നും പ്രകടത്തില്‍ വിരാട് കോഹ്‌ലി ബുംറയെ പ്രശംസിച്ചു. ബുംറ ഈ കാലഘട്ടത്തിലെ മികച്ച ബോളര്‍ ആണെന്ന്് കോഹ്‌ലി പറഞ്ഞു.. വാങ്കഡെ സ്റ്റേഡിയത്തില്‍ ടീം ഇന്ത്യക്കായി സംഘടിപ്പിച്ച ആഘോഷ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു വെറ്ററന്‍ ബാറ്റര്‍.

അവന്‍ എപ്പോഴും ഞങ്ങളെ കളിയില്‍ നിര്‍ത്തി. വിഷമകരമായ സാഹചര്യങ്ങളിലെല്ലാം ജസ്പ്രീത് ബുംറ ഞങ്ങളെ തിരികെ കൊണ്ടുവന്നു. അദ്ദേഹം ഒരു തലമുറയിലെ ബോളറാണ്. അവന്‍ ഞങ്ങള്‍ക്ക് വേണ്ടി കളിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്. ടീമിനെ സഹായിച്ചതിന് അദ്ദേഹത്തോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു- വിരാട് കോഹ്ലി പറഞ്ഞു.