അയ്യേ ഇതൊക്കെയാണോ ഒരു ജയം, ബിസിസിഐയെ കുറ്റപ്പെടുത്തി തബ്രായിസ് ഷംസി

ഹൈദരാബാദിൽ നടന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടി20 റൺ ഫെസ്റ്റായി മാറി. ബാറ്റർമാർ ഫ്ലാറ്റ് പിച്ചും അനുകൂലമായ ബാറ്റിംഗ് സാഹചര്യങ്ങളും പൂർണ്ണമായും ഉപയോഗിച്ചു. 300 റൺസിന് മൂന്ന് റൺസ് മാത്രം അകലെ നിന്ന ഈ ഇന്നിംഗ്സ് ടി 20യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണ്.

എന്നാൽ ദക്ഷിണാഫ്രിക്കയുടെ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ തബ്രായിസ് ഷംസി ഇന്ത്യയുടെ ഈ പ്രകടനത്തിൽ അത്ര സന്തുഷ്ടൻ അല്ല. ബാറ്റും പന്തും തമ്മിൽ ഉള്ള മത്സരം ഉണ്ടയില്ലെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇന്ത്യയുടെ ബാറ്റർമാരുടെ കഴിവിനെ പ്രശംസിച്ചു എങ്കിലും പിച്ചിൽ ബൗളർമാർക്ക് കുറച്ച് സഹായം മാത്രമാണ് കിട്ടിയതെന്നും ബാറ്റും പന്തും തമ്മിൽ ഉള്ള മത്സരം നടന്നില്ല എന്നും കുറ്റപ്പെടുത്തി.

തബ്രായിസ് ഷംസി സോഷ്യൽ മീഡിയയിൽ ഹൈദരാബാദ് പിച്ചിനെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ബൗണ്ടറികൾ അൽപ്പം വലുതാകാമെന്നും അല്ലെങ്കിൽ ബാറ്റും പന്തും തമ്മിൽ മത്സരം നടക്കില്ലെന്നും ബോളർമാർക്ക് സഹായം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു:

“ഇന്ത്യൻ ബാറ്റർമാരുടെ നിലവാരത്തെക്കുറിച്ചും മികവിനെക്കുറിച്ചും തർക്കമില്ല. അതെ, രണ്ട് ടീമുകളും ബാറ്റ് ചെയ്തതിന് ശേഷം മാത്രമേ ഞങ്ങൾ പിച്ചിനെ വിലയിരുത്തുകയുള്ളൂ. മത്സരത്തിൽ വലിയ ബൗണ്ടറി ഉണ്ടായിരിക്കണം. അല്ലെങ്കിൽ ബൗളർമാർക്ക് കൂടുതൽ സഹായം നൽകുന്ന ട്രാക്ക് വേണം ” ഷംസി എക്‌സിൽ പോസ്റ്റ് ചെയ്തു.

എന്തായാലും ഷംസിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് ഇപ്പോൾ എത്തുന്നത്.