'കുറച്ച് ബഹുമാനമൊക്കെ വേണ്ടേടെ...'; ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് നാല് മാസം മാത്രം ശേഷിക്കെ പാകിസ്ഥാന് ഇരുട്ടടി

ഗാരി കിര്‍സ്റ്റണ്‍ പാകിസ്ഥാന്റെ വൈറ്റ് ബോള്‍ കോച്ച് സ്ഥാനം രാജിവയ്ക്കാന്‍ സാധ്യത. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഏകദിന, ടി20 മത്സരങ്ങള്‍ക്കായി അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകില്ല.

ക്രിക്ക്ബസ് പറയുന്നതനുസരിച്ച്, കിര്‍സ്റ്റനും കളിക്കാരും തമ്മില്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഡേവിഡ് റീഡിനെ ഹൈ-പെര്‍ഫോമന്‍സ് കോച്ചായി നിയമിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പിസിബി നിരസിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം സന്തുഷ്ടനായിരുന്നില്ല. ഉദ്യോഗസ്ഥര്‍ മറ്റ് രണ്ട് ഓപ്ഷനുകള്‍ മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹം നിരസിച്ചു.

പാകിസ്ഥാന്‍ വൈറ്റ് ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന ഓസ്ട്രേലിയയിലേക്കും സിംബാബ്വെയിലേക്കും കിര്‍സ്റ്റണ്‍ പോകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025-ല്‍ നാല് മാസം മാത്രം ശേഷിക്കുന്നതിനാല്‍ പിസിബിക്ക് ഉടന്‍ തന്നെ പുതിയ പരിശീലകനെ പ്രഖ്യാപിക്കേണ്ടി വരും.

ടെസ്റ്റ് പരിശീലകനായ ജേസണ്‍ ഗില്ലസ്പിയാണ് മുന്‍നിരയിലുള്ളത്. വിസമ്മതിച്ചാല്‍ ആഖിബ് ജാവേദാണ് മറ്റൊരു സ്ഥാനാര്‍ഥി. നിലവില്‍ ദേശീയ സെലക്ടറായി ജോലി ചെയ്യുന്ന അദ്ദേഹം ഇംഗ്ലണ്ടിനെതിരായ പാക്കിസ്ഥാന്റെ 2-1 ടെസ്റ്റ് പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.