"നീ എത്ര ഓടിയാലും തിരിച്ച് ആ ഡ്രസിംഗ് റൂമിലേക്ക് അല്ലെ വരുന്നത്"; ഇന്ത്യൻ താരത്തെ ഭീഷണിപ്പെടുത്തി വിരാട് കോഹ്‌ലി; സംഭവം ഇങ്ങനെ

ഇന്ത്യയുടെ നീല കുപ്പായത്തിൽ താരങ്ങൾ ഒറ്റക്കെട്ടാണെങ്കിലും ഐപിഎൽ സീസൺ വരുമ്പോൾ കളിക്കളത്തിൽ ചിലപ്പോൾ വാശിയേറിയ സംഭാഷണങ്ങൾ നടക്കാറുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് 2023 ഇൽ ഗൗതം ഗംഭീറും വിരാട് കോലിയും മത്സര ശേഷം ഉണ്ടായ വാക്കേറ്റം. അന്ന് ഇത് വലിയ രീതിയിൽ വർത്തയാവുകയും ഒരുപാട് പ്രധിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു. എന്നാൽ ചിലപ്പോൾ താരങ്ങൾ സൗഹൃദപരമായി വാക്കേറ്റം നടത്താറുമുണ്ട്. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തുമായി കളിക്കളത്തിൽ നടന്ന രസകരമായ സംഭവം വിരാട് കോലി പങ്കുവെച്ചിരിക്കുകയാണ്.

വിരാട് കോലി പറഞ്ഞത് ഇങ്ങനെ:

” ഇത് 2017 ഇൽ നടന്ന ഒരു സംഭവമാണ്. ആ സമയത് പോയിന്റ് ടേബിളിൽ ഞങ്ങൾ ഏഴാം സ്ഥാനത്തും ഡൽഹി എട്ടാം സ്ഥാനത്തുമാണ് നിന്നിരുന്നത്. ഞങ്ങൾ രണ്ട് ടീമിന്റെയും അവസാനത്തെ മത്സരവും ആയിരുന്നു അത്. റിഷഭ് എന്റെ പുറകിൽ നിന്നും എന്നെ തമാശയ്ക്ക് സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു. എറിയു എറിയു ഇവൻ പ്രഷറിലാണ് എന്നാണ് അവൻ പറഞ്ഞുകൊണ്ട് ഇരുന്നത്. ഞാൻ അവനോട് ചോദിച്ചു നീ എന്താണ് ഈ കാണിക്കുന്നത് എന്ന്. അപ്പോ അവൻ പറഞ്ഞു എനിക്ക് ഇത് പറഞ്ഞെ പറ്റൂ അല്ലെങ്കിൽ നിങ്ങളെ ഔട്ട് ആക്കാൻ പറ്റില്ല എന്ന്. നീ നിന്റെ ബോളേഴ്‌സിനെ വിശ്വസിക്കാൻ ഞാൻ അവനോട് പറഞ്ഞു. അപ്പോ അവൻ പറഞ്ഞു ഞാൻ വിശ്വസിക്കുന്നുണ്ട് എന്നാലും ഞാൻ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും” വിരാട് കോലി പറഞ്ഞു.

അന്നത്തെ സീസണിൽ ഡൽഹി ആറാം സ്ഥാനത്തും ബെംഗളൂരു എട്ടാം സ്ഥാനത്തുമാണ് കളി അവസാനിപ്പിച്ചത്. റിഷഭ് പന്തും, വിരാട് കോലിയും കളികളത്തിനകത്തും പുറത്തും നന്നായി സൗഹൃദം കത്ത് സൂക്ഷിക്കുന്നവരാണ്. ടി-20 ഫോർമാറ്റുകളിൽ നിന്നും വിരാട് വിരമിച്ചതോടെ ടി-20 മത്സരങ്ങളിൽ ഇനി അവർ തമ്മിലുള്ള രസകരമായ സംഭാഷണങ്ങൾ കാണില്ല. ഈ വരുന്ന 26 ആം തിയതി ആണ് ശ്രീലങ്കൻ പര്യടനം ആരംഭിക്കുന്നത്. ഏകദിനത്തിൽ ഇപ്പോഴും കളിക്കുന്ന വിരാട് കോലിയോടൊപ്പം ടീമിൽ റിഷഭ് പന്തും ഇടം നേടിയിട്ടുണ്ട്.