ടി20 ലോകകപ്പ് 2024: കിട്ടിയ അവസരം തുലച്ചു, ഇനി ടൂര്‍ണമെന്റില്‍ കളിക്കാനാകുമെന്ന് സഞ്ജു കരുതേണ്ട; തുറന്നടിച്ച് ഗവാസ്‌കര്‍

2024ലെ ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ ഓപ്പണിംഗ് മത്സരത്തില്‍ റിഷഭ് പന്ത് ഇന്ത്യക്കായി ആദ്യ ഇലവനില്‍ ഇടംപിടിക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. പന്തും സഞ്ജുവുമാണ് ടി20 ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. എന്നിരുന്നാലും, സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അര്‍ദ്ധ സെഞ്ച്വറി നേടിയ പന്തിന് ടൂര്‍ണമെന്റ് മികച്ച തുടക്കമായി.

മറുവശത്ത്, രോഹിത് ശര്‍മ്മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്ത സഞ്ജു ആറ് ബോളില്‍ ഒരു റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത് ബാറ്റിംഗില്‍ മതിപ്പുളവാക്കുന്നതില്‍ പരാജയപ്പെട്ടു. പന്ത് സഞ്ജുവിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണെന്നും സഞ്ജുവിന്റെ സമീപകാല കുറഞ്ഞ സ്‌കോറുകള്‍ പന്തിന് അനുകൂലമായി സാഹചര്യങ്ങള്‍ മാറ്റുന്നുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.

നിങ്ങള്‍ വിക്കറ്റ് കീപ്പിംഗ് കഴിവുകള്‍ താരതമ്യം ചെയ്താല്‍ ഋഷഭ് പന്ത് സാംസണേക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ഇവിടെ ബാറ്റിംഗിനെക്കുറിച്ചല്ല സംസാരിക്കുന്നത്.

ബാറ്റിംഗ് പറയുക ആണെങ്കില്‍, കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ഋഷഭ് പന്ത് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. മറുവശത്ത്, സഞ്ജു സാംസണ്‍ ഐപിഎല്‍ സീസണ്‍ മികച്ച രീതിയില്‍ ആരംഭിച്ചു, തുടക്കത്തില്‍ ഇഷ്ടാനുസരണം റണ്‍സ് നേടി. എന്നാല്‍ അവസാന രണ്ട്-മൂന്ന് മത്സരങ്ങളില്‍, അദ്ദേഹത്തിന് വേണ്ടത്ര റണ്‍സ് ലഭിച്ചില്ല.

അതിനാല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇത് അദ്ദേഹത്തിന് ഒരു അവസരമായിരുന്നു. അദ്ദേഹം 50-60 സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ ആര് കളിക്കണം എന്ന ചോദ്യം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഇനി ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ഋഷഭ് പന്തിനെ കീപ്പറായി നിയമിക്കുമെന്ന് എനിക്ക് തോന്നുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.