ടി20 ലോകകപ്പ് 2024: അഫ്ഗാന്റെ സെമി പ്രവേശം, ഇന്ത്യയ്ക്ക് നന്ദിപറഞ്ഞ് താലിബാന്‍

ഐസിസി ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ എത്തിയതിന് പിന്നാലെ ഇന്ത്യക്ക് നന്ദി പറഞ്ഞു താലിബാന്‍ ഭരണകൂടം. അഫ്ഗാന്‍ ടീം ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഐസിസി ടൂര്‍ണമെന്റിന്റെ അവസാന നാലിലെത്തുന്നത്. താലിബാന്‍ ഇന്ത്യയുടെ സംഭാവനകളെ അംഗീകരിക്കുകയും അതിന് നന്ദി അറിയിക്കുകയും ചെയ്തു.

‘അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് ഇന്ത്യ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണക്ക് ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ അതിനെ അഭിനന്ദിക്കുന്നു,’ താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി സുഹൈല്‍ ഷഹീന്‍ വിയോണ്‍ ന്യൂസിനോട് പറഞ്ഞു.

ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ വളര്‍ച്ചയിലും വിജയത്തില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിച്ചു. ഗ്രേറ്റര്‍ നോയിഡ, ലഖ്നൗ, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ അഫ്ഗാനികള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ ഗ്രൗണ്ടുകള്‍ അനുവദിച്ചിരുന്നു. അതോടൊപ്പം ഇന്ത്യന്‍ കമ്പനികളാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവരുടെ കളിക്കാര്‍ സ്ഥിരമായി മത്സരിക്കാറുണ്ട്. അടുത്ത മാസം നോയിഡയിലും കാണ്‍പൂരിലും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ മൂന്ന് മത്സര ഏകദിന, ടി20 പരമ്പര കളിക്കും.

Latest Stories

'പാലക്കാട്' ഇടത് സരിൻ തന്നെ; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള