ടി20 ലോകകപ്പ് 2024: ബംഗ്ലാദേശിന്റെ നാല് റണ്‍സ് തോല്‍വി, പിന്നില്‍ ഐസിസിയുടെ കാലഹരണപ്പെട്ടതും തെറ്റായതുമായ നിയമങ്ങള്‍

2024 ലെ ഐസിസി ടി20 ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നാല് റണ്‍സിന് തോല്‍പ്പിച്ചു. എന്നിരുന്നാലും, ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് പ്രോട്ടീസ് അല്ല, കാലഹരണപ്പെട്ട നിയമമാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഗെയിം പുതിയ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുമ്പോഴും നിയമങ്ങളുടെയും ചട്ടങ്ങളുടെയും കാര്യത്തില്‍ ക്രിക്കറ്റ് പിന്നോക്കം തുടരുകയാണ്.

ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് മത്സരത്തില്‍, ഓണ്‍-ഫീല്‍ഡ് അമ്പയര്‍ തെറ്റായ തീരുമാനമെടുത്തില്ലെങ്കില്‍ ബംഗ്ലാദേശ് ഗെയിം വിജയിക്കുമായിരുന്നു. ബംഗ്ലാദേശ് ചേസിന്റെ 17-ാം ഓവറില്‍, ഒട്ട്നീല്‍ ബാര്‍ട്ട്മാന്റെ രണ്ടാം പന്ത് മഹമ്മദുള്ളയുടെ പാഡില്‍ തട്ടി, ബോളറുടെ അപ്പീലില്‍ അമ്പയര്‍ വിരല്‍ ഉയര്‍ത്തി. പക്ഷേ പന്ത് അപ്പോള്‍ ഫോര്‍ പോയിരുന്നു.

ബാറ്റര്‍ ഡിആര്‍എസ് എടുത്തു, മൂന്നാം അമ്പയര്‍ തീരുമാനം മാറ്റി. മഹമ്മദുല്ല രക്ഷപ്പെട്ടെങ്കിലും ചട്ടപ്രകാരം പന്ത് ഡെഡ് ആയതിനാല്‍ ഫോര്‍ നല്‍കിയില്ല. അവസാനം നാല് റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ പരാജയം. ദക്ഷിണാഫ്രിക്കയുടെ അപ്പീല്‍ അമ്പയര്‍ തള്ളിയിരുന്നെങ്കില്‍ ബംഗ്ലാദേശിന് നാല് റണ്‍സ് ലഭിക്കുമായിരുന്നു.

ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍ ഈ കാലഹരണപ്പെട്ട നിയമം ഉയര്‍ത്തിക്കാട്ടി മാറ്റം ആവശ്യമാണെന്ന് വാദിച്ച് രംഗത്ത് വന്നിട്ടുണ്ട്. കൂടുതല്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest Stories

'പാലക്കാട്' ഇടത് സരിൻ തന്നെ; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള